സന: യെമന്‍ മുന്‍പ്രസിഡന്റ് അലി അബ്ദുള്ള സലേ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടു. ഹൂതിവിമതരാണ് പിന്നിലെന്ന് കരുതപ്പെടുന്നു. ഹൂതി വിമതരുമായി നിരന്തരമായി സംഘര്‍ഷത്തിലായിരുന്നു അലിയുടെ നേതൃത്വത്തിലുള്ള സംഘം. ഇതോടെ സംഘര്‍ഷത്തിന് സമീപ ഭാവിയില്‍ അന്ത്യമാകുമെന്ന പ്രതീക്ഷയും ഇല്ലാതായി.
അലിയുടെ സൈന്യവും ഹൂതി വിമതരും തമ്മില്‍ ഒരാഴ്ചയിലേറെയായി തലസ്ഥാനമായ സനയില്‍ കനത്ത പോരാട്ടത്തിലാണ്. ഇതില്‍ 125 പേര് മരണമടഞ്ഞു. 238 പേര്‍ക്ക് പരിക്കുണ്ട്. അലിയുടെ വസതി ഹൂതി വിമര് ബോംബിട്ട് തകര്‍ക്കുകയായിരുന്നുവെന്നാണ് സൂചന. എന്നാല്‍ അലിയുടെ സേന മരണ വാര്‍ത്ത നിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: