ബുക്കാറെസ്റ്റ്: റൊമാനിയയിലെ മുന്‍ രാജാവ് മൈക്കിള്‍ ഒന്നാമന്(96) അന്തരിച്ചു. അര്‍ബുദ ബാധിതനായി ദീര്‍ഘ നാളുകളായി ചികിത്സയിലായിരുന്നു. സ്വിറ്റ്സര്‍ലാന്റില്‍ വച്ചാണ് മരണം സംഭവിച്ചതെന്ന് രാജകുടുംബം അറിയിച്ചു.
മൈക്കിള്‍ രാജാവ് രണ്ടു തവണ റൊമാനിയ ഭരിച്ചു. 1927-1930 കാലയളവിലാണ് ആദ്യം ഭരണം ഏറ്റെടുക്കുന്നത്. പിന്നീട് 1940ല്‍ അദ്ദേഹത്തിന്റെ പിതാവ് കരോള്‍ രണ്ടാമന് രാജാവിനെ പട്ടാള ഭരണകൂടം അധികാരത്തില്‍ നിന്ന് പുറത്താക്കിയതോടെ വീണ്ടും രാജാവായി അധികാരമേറ്റു. എന്നാല്‍ കമ്മ്യൂണിസ്റ്റ് ഭരണകൂടം അധികാരത്തിലേറിയതോടെ രാജവാഴ്ചയ്ക്ക് അന്ത്യമായി.
1944 ഓഗസ്റ്റില്‍ റൊമാനിയ അച്ചുതണ്ട് ശക്തികളുടെ പക്ഷത്തു നിന്നും സഖ്യകക്ഷികളുടെ പക്ഷത്തേക്ക് മാറിയതില്‍ നിര്‍ണായക പങ്ക് വഹിച്ചു. നാസി പക്ഷക്കാരനായ ജനറല്‍ അന്റോണിസ്ക്യൂവിന്റെ സര്‍ക്കാരിനെ പിരിച്ചുവിട്ട് അദ്ദേഹത്തെ തടവിലാക്കിയ ശേഷമാണ് സഖ്യകക്ഷികളുടെ ഭാഗമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: