കൊല്ലം: കശുവണ്ടി വ്യവസായത്തിന് കേന്ദ്രസര്‍ക്കാരിന്റെ കൈത്താങ്ങായതോടെ കൊല്ലം പ്രതീക്ഷയില്‍. കശുവണ്ടിയുടെ അഞ്ച് ശതമാനം ഇറക്കുമതി തീരുവ എടുത്തുകളയാന്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനുമായി നടത്തിയ ചര്‍ച്ചയിലാണ് കേന്ദ്ര വാണിജ്യ മന്ത്രി സുരേഷ് പ്രഭു ഉറപ്പ് നല്‍കിയത്.
മൂന്ന് ലക്ഷത്തോളം കശുവണ്ടി തൊഴിലാളികള്‍ പട്ടിണിയിലാണ്. തൊഴിലാളികളുടെ വോട്ട് വാങ്ങി വിജയിച്ച ഇടത് സര്‍ക്കാര്‍ തൊഴിലാളികളുടെ കണ്ണില്‍ പൊടിയിടാനായി ഒത്തുതീര്‍പ്പ് സമരങ്ങളിലൂടെ ചില ഫാക്ടറികള്‍ തുറന്നെങ്കിലും മേഖലയുടെ പുനരുദ്ധാരണത്തിന് സമഗ്ര പദ്ധതികള്‍ തയ്യാറാക്കാന്‍ നാളിതുവരെ തയ്യാറായില്ലെന്ന് ആക്ഷേപം ശക്തമാണ്. കശുവണ്ടി മേഖലയെ രാഷ്ട്രീയമുതലെടുപ്പിനും വോട്ട് ബാങ്കിനും മാത്രം വിനിയോഗിച്ച ഇടതുവലതുമുന്നണികളുടെ നിലപാടുകളില്‍ മനം മടുത്ത തൊഴിലാളികള്‍ക്കും ഫാക്ടറി ഉടമകള്‍ക്കും ഈ തീരുമാനം ആശ്വാസമാകും. അടുത്ത ബജറ്റില്‍ ഇത് നിലവില്‍ വരുമെന്നാണ് കരുതുന്നത്.
കാഷ്യൂബോര്ഡുള്പ്പെടെയുള്ള തെരഞ്ഞെടുപ്പ് വാ ഗ്ദാനങ്ങള്‍ മാത്രമായിരുന്ന കാലത്തുനിന്നാണ് ഇപ്പോള്‍ പ്രായോഗിക ഇടപെടലുകള്‍ക്ക് മോദി സര്‍ക്കാര്‍ തയ്യാറാകുന്നത്. അടഞ്ഞുകിടക്കുന്ന കശുവണ്ടിഫാക്ടറികള്‍ തൊഴിലാളികള്‍ക്കും മുതലാളിമാര്‍ക്കും ഒരുപോലെ പ്രതിസന്ധിയായിരുന്ന സമയത്ത് മറ്റ് പാര്‍ട്ടികള്‍ മുതലെടുപ്പ് സമരത്തിന് ഇറങ്ങിയപ്പോല്‍ ബിജെപി ഇരുവിഭാഗത്തിന്റെയും പ്രശ്നങ്ങള്‍ പഠിക്കാനാണ് തീരുമാനിച്ചത്. അതിന്റെ ഭാഗമായി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് മാസങ്ങള്‍ക്ക് മുമ്പ് തൊഴിലാളി പ്രതിനിധികളുമായും ഫാക്ടറി ഉടമകളുമായും സംഭാഷണം നടത്തിയിരുന്നു. ബിജെപി ജില്ലാ കമ്മിറ്റി മുന്‍കൈ എടുത്ത് നടത്തിയ ചര്‍ച്ചയില്‍ വിഷയം വിശദമായി പഠിച്ച് വേണ്ട ഇടപെടല്‍ നടത്താമെന്ന് അദ്ദേഹം ഉറപ്പ് നല്കി. അതിനെ തുടര്‍ന്നുണ്ടായ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളാണ് കശുവണ്ടി വ്യവസായത്തിന്റെ പുനരുദ്ധാരണത്തിന് മുതല്‍ക്കൂട്ടാകുന്ന പുതിയ തീരുമാനത്തിലേക്ക് എത്തിയത് .
ഇറക്കുമതി തീരുവ പിന്‍വലിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം മേഖലയ്ക്ക് പുത്തനുണര്‍വ്വ് നല്‍കുമെന്ന് ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ ജി.ഗോപിനാഥ് പറഞ്ഞു. ഇറക്കുമതി തീരുവ പിന്‍വലിക്കുന്നതും മേഖലയുടെ പുനരുദ്ധാരണത്തിന് പ്രത്യേക പാക്കേജ് നടപ്പിലാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ആലോചനയും കൊല്ലത്തിന്റെ പരമ്പരാഗത വ്യവസായ മേഖലയ്ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: