പത്തനാപുരം: മൂന്ന് വീടുകളില്‍ മോഷണം. ഒരു വീട്ടില്‍ നിന്നും അലമാര കുത്തിതുറന്ന് അഞ്ച് ലക്ഷത്തി മുപ്പത്തി അയ്യായിരം രൂപയും വാച്ചും കവര്‍ന്നു. പത്തനാപുരം ശാലേംപുരം ചെങ്കിലാത്ത് വൈ. തോമസിന്റെ വീട്ടിലാണ് മോഷണം നടന്നത്.
കഴിഞ്ഞ രാത്രിയിലാണ് സംഭവം. ജനുവരി മൂന്നിന് മകന്റെ വിവാഹ ആവശ്യത്തിനായി ബാങ്കില്‍ നിന്നും ലോണെടുത്തതും ബന്ധുക്കള്‍ സംഭാവന നല്കിയതുമായ പൈസയാണ് അപഹരിക്കപ്പെട്ടത്. വീടിന്റെ പിന് വാതില്‍ പൊളിച്ചാണ് മോഷ്ടാക്കള്‍ അടത്തുകടന്നത്. സമീപ വാസികളായ തെക്കേടത്ത് സാറാമ്മ ഐപ്പ്, എബനേസര്‍ വീട്ടില്‍ സാംകുട്ടി എന്നിവരുടെ വീട്ടിലും മോഷണം നടന്നു. സാംകുട്ടിയുടെ വീട്ടില്‍ നിന്നും 1800 രൂപ കവര്‍ന്നു. സാറാമ്മ ഐപ്പിന്റെ വീട്ടില്‍ ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോഴേക്കും മോഷ്ടാക്കള്‍ ഓടി രക്ഷപ്പെട്ടിരുന്നു . കൊല്ലത്ത് നിന്നും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി. അന്തര്‍ സംസ്ഥാന മോഷ്ടാക്കളാകാമെന്ന് പൊലിസ് പറയുന്നു. പത്തനാപുരം പോലിസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: