അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പിനിടെ സൂററ്റിലെ വോട്ടെടുപ്പ് തടസപ്പെട്ടു. വിവിധ ബൂത്തുകളിലായി 70ലേറെ വോട്ടിംഗ് മെഷീനുകള്‍ പ്രവര്‍ത്തനരഹിതമായതോടെയാണ് വോട്ടെടുപ്പ് തടസപ്പെട്ടത്.
മെഷീനുകള്‍ക്ക് തകരാര്‍ സംഭവിച്ച ബൂത്തുകളില്‍ അരമണിക്കൂറിലേറെയാണ് വോട്ടെടുപ്പ് തടസപ്പെട്ടത്. തകരാര്‍ സംഭവിച്ച വോട്ടിംഗ് മെഷീനുകള്‍ മാറ്റിയതിനു ശേഷം പകരം മെഷീനുകള്‍ എത്തിച്ച ശേഷമാണ് ഇവിടങ്ങളില്‍ വോട്ടെടുപ്പ് പുനരാരംഭിച്ചത്. സൂറത്തിലെ സര്‍ദാര്‍ പട്ടേല്‍ വല്ലഭഭായി ബൂത്തിലെ യന്ത്രങ്ങളാണ് മാറ്റി സ്ഥാപിച്ചത്.
വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം കാണിച്ചിട്ടില്ലെങ്കില്‍ ഇത്തവണ കോണ്‍ഗ്രസ് മികച്ച വിജയം നേടുമെന്ന് കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ പറഞ്ഞു. 110 സീറ്റുകളില്‍ വിജയിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം അറിയിച്ചു.
തികച്ചും സമാധാനപരമായാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: