ജറൂസലം: ഇസ്രായേല്‍ തലസ്ഥാനമായി ജറൂസലം അംഗീകരിച്ച അമേരിക്കന്‍ നടപടിക്കെതിരെ ഗസ്സയില്‍ പ്രതിഷേധിച്ച രണ്ടു പാലസ്തീനികളെ സൈന്യം വെടിവെച്ചുകൊന്നു. തലയില്‍ വെടിയേറ്റ മറ്റൊരാള്‍ ഗുരുതരാവസ്ഥയിലാണ്. ആറ് കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍ക്ക് പരിക്കേറ്റതായി പാലസ്തീന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
വെസ്റ്റ് ബാങ്കിലെ ഹീബ്രൂണ്‍, ബത്ലഹേം, റാമല്ല എന്നിവിടങ്ങളിലും സംഘര്‍ഷം അരങ്ങേറി. 90 പേര്‍ക്ക് പരിക്കേറ്റതായി പാലസ്തീന് റെഡ് ക്രോസ് അറിയിച്ചു. പ്രതിഷേധക്കാരെ അടിച്ചമര്‍ത്താനുള്ള സൈന്യത്തിന്റെ ശ്രമമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പെല്ലറ്റുകളും ലാത്തിയും കണ്ണീര്‍വാതകവും പ്രയോഗിച്ചാണ് സൈന്യം പാലസ്തീനികളെ നേരിടുന്നത്. പാലസ്തീന് മേഖലകളിലുടനീളം റാലികള്‍ നടന്നിരുന്നു.
സംഘര്‍ഷം കണക്കിലെടുത്ത് സൈന്യത്തിന് പുറമെ നൂറുകണക്കിന് പോലീസുകാരെയും ഇസ്രായേല്‍ അധികം വിന്യസിച്ചിരുന്നു.തുര്‍ക്കി, ജോര്ഡന്, ഈജിപ്ത്, ലബനാന്, സോമാലിയ, പാകിസ്താന്, ഇന്തോനേഷ്യ, ഇറാന് തുടങ്ങിയ രാജ്യങ്ങളിലും പ്രതിഷേധം നടന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: