നെയ്യാറ്റിന്‍കര: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഒട്ടേറെ മത്സ്യത്തൊഴിലാളികളെ കാണാതായ പൊഴിയൂര്‍ തീരം റിച്ചാര്‍ഡ് ഹേ എംപി സന്ദര്‍ശിച്ചു. പരുത്തിയൂര്‍ പള്ളി മേടയിലെത്തിയ എംപി ലത്തീന്‍ അതിരൂപത സഹായമെത്രന്‍ ഡോ ക്രിസ്തുദാസുമായും മത്സ്യത്തൊഴിലാളികളുമായും ചര്‍ച്ച നടത്തി. രക്ഷപ്പെട്ട് കര്‍ണാടക തീരത്തെത്തിയ മലയാളികളായ മത്സ്യത്തൊഴിലാളികളെ നാട്ടിലെത്തിക്കാനുള്ള നടപടിയും എംപി സ്വീകരിച്ചു.
കര്‍ണാടകയിലെ കാര്‍വാര്‍ തുറമുഖത്ത് കുടങ്ങിയ 28 മത്സ്യ ബന്ധന ബോട്ടുകളുടെ വിവരം എംപിക്ക് മത്സ്യത്തൊഴിലാളികള്‍ കൈമാറി. മംഗലാപുരം എംപിയുമായി ബന്ധപ്പെട്ട് അവരെ സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള സംവിധാനം റിച്ചാര്‍ഡ് ഹേ എംപി ഒരുക്കി. ബിജെപി സംസ്ഥാന സംഘടനാ സെക്രട്ടറി എം. ഗണേഷ്, ജില്ല പ്രസിഡന്റ് അഡ്വ എസ്. സുരേഷ് സംഘപരിവാര്‍ നേതാക്കളായായ കിരണ്‍, ഹരിദാസ്, യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ അഡ്വ. രഞ്ജിത്ത്ചന്ദ്രന്, ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി ആശ്രമം പ്രശാന്ത്, വൈസ് പ്രസിഡന്റ മഞ്ചന്തല സുരേഷ്, കാന്തള്ളൂര്‍ സജി, രാമേശ്വരം ഹരി, വാര്‍ഡ് മെമ്പര്‍ രാജി, ഷിബുരാജ്കൃഷ്ണ, വി. ഹരികുമാര്‍, ആര്. രാജേഷ്കുമാര്‍, കാരേട് സുരേന്ദ്രന് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: