വാഷിങ്ടണ്‍ : പാക്കിസ്ഥാനിലേക്ക് യാത്രചെയ്യുന്നതില്‍ പൗരന്മാര്ക്ക് മുന്നറിയിപ്പ് നല്കി അമേരിക്ക. പാക്കിസ്ഥാനില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണിത്. ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലേക്ക് അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കാനും യുഎസ് ആവശ്യപ്പെട്ടിട്ടുണ്ട്.
അടുത്തിടെ ചൈനീസ് പൗരന്മാര് പാക്കിസ്ഥാനിലേക്ക് പോകുന്നതിന് നിരോധനം കൊണ്ടുവന്നിരുന്നു. അതിനു പിന്നാലെയാണ് അമേരിക്കയും. ഈ വര്‍ഷം ആദ്യം മെയ് 22ന് പാക്കിസ്ഥാനിലേക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ട് യുഎസ് ഒപ്പുവെച്ചിരുന്നു.
യുഎസിനു നേരെ പാക്കിസ്ഥാന് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ ഭീകരാക്രമണങ്ങള്‍ തുടരുന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിയ ഉത്തരവ്.
ആറുമാസത്തിനിടെ ബലൂചിസ്താന്‍, ക്വറ്റ, ഗ്വാദര്‍. പഞ്ചാ പ്രവിശ്യ തുടങ്ങിയ സ്ഥലങ്ങളില്‍ ചാവേര്‍ ബോംബാക്രമണങ്ങളും ഗ്രനേഡ് ആക്രമണങ്ങളും വര്‍ധിച്ചു വരികയാണ്. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ നിരവധിയാളുകള്‍ക്കാണ് ഈ ആക്രമണങ്ങളില്‍ പരിക്കേറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: