ആലപ്പുഴ: ജില്ലയിലൂടെ കടന്നു പോകുന്ന ദേശീയപാത കുരുതിക്കളമായി. റോഡ് നന്നാക്കിയതോടെ വാഹനങ്ങള്‍ അമിത വേഗതയില്‍ പായുന്നതാണ് പ്രധാന കാരണം. ഈവര്‍ഷം ഇതുവരെ ജീവന് നഷ്ടപ്പെട്ടത് 190 ജീവനുകളാണ്.
പതിനൊന്നുമാസത്തിനിടെ ആയിരത്തിലധികം അപകടങ്ങളാണ് ദേശീയപാതയില്‍ മാത്രം ഉണ്ടായത്. ചേര്‍ത്തല മുതല്‍ കായംകുളം വരെയാണ് അപകടം ഏറെയുണ്ടായത്. തലങ്ങും വിലങ്ങും വാഹനങ്ങള്‍ അമിത വേഗതയില്‍ പായുകയാണ്.
പുലര്‍ച്ചെ വാഹനങ്ങള്‍ പായുന്നത് പരമാവധി വേഗത്തിലാണ്. അതിനാല്‍ അപകടങ്ങള്‍ കൂടുതലും പുലര്‍ച്ചെയാണ്. അരൂര്‍ മുതല്‍ കായംകുളം വരെയുള്ള 95 കിലോമീറ്റര്‍ റോഡില്‍ അപടകമില്ലാത്തൊരു ഇടമില്ല. മരണത്തിന്റെ കണക്ക് ഇങ്ങനെയാണ്. ജനുവരിയില്‍ അകെ അപകടം 84. മരണം 14.
ഫെബ്രുവരിയില്‍ 85 അപകടങ്ങളിലായി 15 പേര് മരിച്ചു. മാര്‍ച്ചില്‍ അപകടനിരക്ക് പിന്നെയും കൂടി. ഏപ്രില്‍ മെയ് മാസങ്ങളില്‍ അപകടങ്ങളുടെ എണ്ണത്തില്‍ പിന്നെയും വര്‍ദ്ധനയുണ്ടായി. ജൂണില്‍ പതിനാറും ജൂലെയില്‍ പതിനെട്ടുംപേര് മരണമടഞ്ഞു.
ആഗസ്റ്റ് സപ്തംബര്‍ മാസങ്ങളിലും മരണനിരക്ക് കുറഞ്ഞില്ല. ഏറ്റവും കൂടുതല്‍ അപകടമുണ്ടായതും യാത്രക്കാര്‍ കൊല്ലപ്പെട്ടതും ഇക്കഴിഞ്ഞമാസമാണ്. 116 അപകടങ്ങളിലായി 24 ജീവനുകളാണ് ഇല്ലാതായത്. കണക്കുകകള്‍ പരിശോധിക്കുമ്പോള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ഈ പാതയില്‍ ഒരു മരണമെങ്കിലും നടക്കുന്നുവെന്ന് വ്യക്തം.
റോഡിന്റെ ഘടനയും ഡ്രൈവര്‍മാരുടെ അശ്രദ്ധയും അപകടങ്ങള്‍ക്ക് കാരണമാണ്. കഴിഞ്ഞ ദിവസം ബസിനെ മറികടന്ന കാര്‍ മറ്റൊരു കാറിലിടിച്ച് യുവാവ് മരിക്കുകയും നാലുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
തുമ്പോളിക്ക് സമീപമായിരുന്നു അപകടം. ഇന്നലെ കെഎസ്ആര്‍ടിസി ബസ്സും കാറും കൂട്ടിയിടിച്ച് രണ്ടു പേരുടെ ജീവനുകളാണ് പൊലിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: