മൂന്നാര്‍/മറയൂര്‍: മറയൂരിന് സമീപംവുഡ്ബ്രയര് ഗ്രൂപ്പിന്റെ തലയാര്‍ എസ്റ്റേറ്റില്‍ തേയിലത്തോട്ടത്തില്‍ നിന്ന് വന്‍ സ്പിരിറ്റ് ശേഖരം എക്സൈസ് സംഘം കണ്ടെത്തി. ഡിവിഷനിലെ പന്ത്രണ്ടാം നമ്പര്‍ കാടിന് സമീപത്ത് തേയില കമ്പനിയിലേക്കുള്ള ഫയര്‍വുഡ് പ്ലാന്റേഷന് ഭാഗത്തെകുറ്റിക്കാടുകളും മുള്ചെടികളും നിറഞ്ഞ സ്ഥലത്ത് സൂക്ഷിച്ച നിലയിലായിരുന്നു ഇവ. മൂന്ന്സ്ഥലങ്ങളിലായി കുഴിച്ചിട്ടനിലയിലും കുറ്റിക്കാടുകളില്‍ ഒളിപ്പിച്ച നിലയിലുമാണ് സ്പിരിറ്റ് ശേഖരം കണ്ടെത്തിയത്.
35 ലിറ്റര്‍വീതം ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള 34 കന്നാസുകളില്‍ നിന്ന് 1050 ലിറ്റര്‍ സ്പിരിറ്റാണ് റെയ്ഡ് നടത്തിയ സംഘത്തിന് കണ്ടെത്താനായത്. കടുക്മുടി ലയത്തിലെമോഹനെതിരെ സംഭവത്തില്‍ കേസെടുത്തു. ഇയാളെ പിടികൂടാന്‍ സാധിച്ചിട്ടില്ല. ഇയാളുടെ വീട്ടില്‍ നിന്ന്ആവശ്യമായ തെളിവുകള്‍ ലഭിച്ചതായി എക്സൈസ് സംഘംപറഞ്ഞു. വിപണിയില്‍20 ലക്ഷം രൂപ വില മതിക്കുന്ന സ്പിരിറ്റാണിത്.
ക്രിസ്തുമസ്- പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി തൊഴിലാളികള്‍ തിങ്ങിപാര്ക്കുന്നതോട്ടം മേഖലയിലെ വിവിധ എസ്റ്റേറ്റുകളില്‍ വിതരണം ചെയ്യാനായി എത്തിച്ച സ്പിരിറ്റാണിത്. മൂന്നാര്‍ എക്സൈസ് സര്‍ക്കിളിലെ സ്പെഷ്യല്‍ ടീം, ഇടുക്കി എക്സൈസ് ഇന്റലിജന്‍സ്, ഷാഡോ ടീം എന്നിവയുടെ ഒരു മാസത്തെ ശ്രമത്തിന്റെ ഭാഗമായാണ്ദുര്ഘടമായതും തികച്ചു ഒറ്റപ്പെട്ടതുമായ മേഖലയില്‍ നിന്നും സ്പിരിറ്റ് കണ്ടെത്താന്‍ സാധിച്ചത്.
ആക്രമണവും അനിഷ്ട സംഭവങ്ങളും ഒഴിവാക്കാനായി തൊഴിലാളികളെ പോലെ എസ്റ്റേറ്റിനുള്ളിലൂടെ ബൈക്കില്‍ എത്തി യുക്കാലി പ്ലാന്റേഷന് ഭാഗത്തെ കുറ്റിക്കാട്ടില്‍ തിരച്ചില്‍ നടത്തി. സ്പിരിറ്റ് ശേഖരം കണ്ടെത്തിയ ശേഷം കൂടുതല്‍ ഫോഴ്സിനെ സ്ഥലത്ത് എത്തിക്കുകയായിരുന്നു. രാവിലെ പത്തരയോടെയാണ് സ്പിരിറ്റ് ശേഖരം കണ്ടെത്തിയത്. കാടിനുള്ളില്‍ നിന്ന്മൂന്നരയോടെയാണ് കന്നാസുകള്‍ റോഡിലെത്തിക്കാന്‍ കഴിഞ്ഞത്. പ്രതിക്കായി അന്വേഷണം വ്യാപിപ്പിച്ചു
മൂന്നാര്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സെപ്ക്ടര്‍ അബു എബ്രഹാം, ഉദ്യോഗ്സ്ഥരായ എസ്. ബാലസുബ്രമണ്യന്.ബിജു മാത്യു, കെ.എസ.് മീരാന്‍, വി.ടി. സുരേഷ്, കെ.എം. അഷറഫ്, റ്റി.ജെ. മനോജ്, ജോണി ജോസഫ്എന്നിവരടങ്ങുന്ന എക്സൈസ് സംഘമാണ് കേസ് പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: