തൊടുപുഴ: തീ പിടിച്ചെന്ന് അഗ്നിശമനസേനയ്ക്ക് വ്യാജ ഫോണ്‍കോള്‍. വലഞ്ഞത് ഒരു മണിക്കൂര്‍. ഇന്നലെ വൈകിട്ട് 3.05ഓടെയാണ് മുട്ടത്തിന് സമീപം പെട്ടിക്കടയ്ക്ക് തീ പിടിച്ചതായി പറഞ്ഞ് ഫോണ്‍കോള്‍ വന്നത്. രണ്ട് യൂണിറ്റ് വണ്ടിയടങ്ങുന്ന സേനാംഗങ്ങളാണ് മിനിറ്റുകള്‍ക്കകം സ്ഥലത്തെത്തിയത്. മുട്ടത്തെത്തി തന്ന നമ്പരില്‍ വിളിച്ചപ്പോള്‍ ഉള്ളിലോട്ട് കയറി വരണമെന്ന് പറഞ്ഞു. അഗ്നിശമനസേന വരുന്നത് കണ്ട് മുട്ടം പോലീസും പിന്നാലെ എത്തിയിരുന്നു. സംശയംതോന്നി വീണ്ടും വിളിച്ചപ്പോള്‍ മൂലമറ്റം ബസ് സ്റ്റാന്‍ഡിനുള്ളിലെ കടയിലാണ് തീ പിടിച്ചതെന്ന് പറഞ്ഞു.
തൊട്ടടുത്ത് മൂലമറ്റം അഗ്നിശമനസേന യൂണിറ്റ് ഉള്ളപ്പോള്‍ തൊടുപുഴയ്ക്ക് വിളിച്ചതെന്തിനെന്ന് ചോദിച്ചപ്പോള്‍ ഇനി വരേണ്ട ആവശ്യമില്ല തീ കെടുത്തിയെന്ന് പറയുകയുമായിരുന്നു. അഗ്നിശമനസേന മൂലറ്റം യൂണിറ്റിലെ അംഗങ്ങളുമായി ബന്ധപ്പെടുകയും ഇവരെത്തി അന്വേഷണം നടത്തുകയും ചെയ്തപ്പോഴാണ് കബളിപ്പിച്ചതാണെന്ന് മനസിലായത്.
സംഭവത്തില്‍ തൊടുപുഴ പോലീസിന് അസി. സ്റ്റേഷന് ഓഫീസര്‍ കെ. കരുണാകരപിള്ള പരാതി നല്കി. ജോര്‍ജ്ജ് എന്ന് പരിചയപ്പെടുത്തിയ ആളാണ് ഫോണ്‍ വിളിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി എസ്ഐ വി.സി. വിഷ്ണുകുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: