ശ്രീനഗര്‍: ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ച നടപടിക്കെതിരെ വ്യാപക പ്രതിഷേധങ്ങള്‍ ഉയരുന്നതിനിടെ കശ്മീരിലും ശക്തമായ നിയന്ത്രണങ്ങള്‍ ആരംഭിച്ചു. ശ്രീനഗറുള്പ്പെടെയുള്ള സ്ഥലങ്ങളില്‍ ശക്തമായ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഇവിടെയും പ്രതിഷേധം തുടങ്ങാന്‍ വിഘടനവാദികള്‍ നീക്കം നടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജറുസലേം പ്രഖ്യാപനത്തിനു പിന്നാലെ ശ്രീനഗര്‍ മേഖലയില്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ നടക്കുകയും ഇതിനോട് അനുബന്ധിച്ചുള്ള പ്രതിഷേധ മാര്‍ച്ചിനിടെ കല്ലേറുണ്ടാവുകയും ചെയ്തിരുന്നു.
ശ്രീനഗറിലെ ചരിത്രപ്രസിദ്ധമായ ജാമിയ മസ്ജിദില്‍ വെള്ളിയാഴ്ചകളിലെ പ്രത്യേക പ്രാര്‍ഥനകള്‍ നടത്താന്‍പോലും അനുവാദമില്ലായിരുന്നു. ഒപ്പം മേഖലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഇവിടെ ആളുകള്‍ കൂട്ടംകൂടരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: