ഗുവാഹത്തി: അസം സോനിറ്റ്പൂര്‍ ജില്ലയിലെ വനമേഖലയില്‍ ട്രെയിന്‍ തട്ടി 5 ആനകള്‍ ചരിഞ്ഞു. ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടുകൂടി ഗുവാഹത്തി-നഹര്‍ലഗുണ്‍ എക്സ്പ്രസ്സ് ഇടിച്ചാണ് അപകടം സംഭവിച്ചതെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.
ആനകള്‍ സ്ഥിരമായി സഞ്ചരിക്കാറുള്ള വഴിയിലെ റെയില്‍ മുറിച്ച് കടക്കുന്നതിനിടയിലാണ് അപകടം നടന്നത്. എന്നാല്‍ സംഭവത്തില്‍ വനം വകുപ്പനെയും വനാവകാശ സംരക്ഷണ സമിതിയെയും കുറ്റപ്പെടുത്തി അസം പരിസ്ഥിതി മന്ത്രി പ്രമളാ റാണി രംഗത്തെത്തി.
ഇത്തരം ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ തടയുന്നതിന് വന്യജീവി ആവാസ കേന്ദ്രങ്ങള്‍ പുനഃസ്ഥാപിക്കണമെന്ന് മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: