കണ്ണൂര്‍: നടപ്പു വര്‍ഷത്തെ പദ്ധതികള്‍ ഡിസംബര്‍ 31 നുമുമ്പ് പൂര്‍ത്തിയാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം കടലാസിലൊതുങ്ങും. പൊതുമരാമത്ത് ജോലികളുള്‍പ്പെടെ മിക്കതും പാതിവഴിയില്‍. മാര്‍ച്ച് മാസത്തിലാണ് പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാവുന്നത്. എന്നാല്‍ ഇത്തവണ ഇത് നേരത്തെയാക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുകയായിരുന്നു.
നിലവിലെ അവസ്ഥയില്‍ ജൂണ്‍മാസം കഴിഞ്ഞാലും പല പദ്ധതികളും ലക്ഷ്യം കാണില്ലെന്ന് ചില ഉന്നത ഉദ്യോഗസ്ഥന്മാര്തന്നെ സമ്മതിക്കുന്നു. തുടക്കത്തില്‍ മോശമല്ലാത്ത രീതിയില്‍ പ്രവര്‍ത്തികള്‍ മുന്നോട്ടു പോയിരുന്നു. എന്നാല്‍ ക്രമേണ വകുപ്പുകളുടെ നിഷ്ക്രിയത്തം പദ്ധതികളുടെ മെല്ലെപോക്കിന് വഴിവെച്ചു.
തദ്ദേശ സ്ഥാപനങ്ങള്‍ പദ്ധതി പ്രവൃത്തികള്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടില്ല. നികുതി വര്‍ധനവിന്റെ പേരില്‍ കരാറുകാര്‍ ടെണ്ടര്‍ എടുക്കാന്‍ ആദ്യ ഘട്ടത്തില്‍ തയ്യാറാവാതിരുന്നതും പ്രവൃത്തികളെ ബാധിച്ചു. ഡിസംബര്‍ പകുതി ആകാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ സര്‍ക്കാര്‍ പ്രഖ്യാപനം കടലാസില്‍ ഒതുങ്ങുമെന്നുറപ്പാണ്.
മതിയായ ഫണ്ടില്ലാത്തതു കഴിഞ്ഞ വര്‍ഷത്തെ പ്രവൃത്തികളെപ്പോലും ബാധിച്ചിട്ടുണ്ട്. ഇത്തവണ അനുവദിച്ച ഫണ്ടില്‍ നിന്നും തുകയെടുത്ത് ചിലവഴിച്ച് അത്തരം പദ്ധതികള്‍ പൂര്‍ത്തിയാക്കാനും ശ്രമിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: