കളമശ്ശേരി: ഫാക്ടിന് 30.5 കോടി സാമ്പത്തിക സഹായം നല്‍കുമെന്ന സംസ്ഥാന സര്‍ക്കാരിന്റെ അവകാശവാദം അപഹാസ്യമെന്ന് ഫാക്ട് എംപ്ലോയീസ് ഓര്ഗനൈസേഷന് (ബിഎംഎസ്) സെക്രട്ടറി പി.എസ്. അനിരുദ്ധന് ആരോപിച്ചു.
ശമ്പളം പോലും നല്കാനാകാതെ കടക്കെണിയിലായ ഫാക്ടിന് കേന്ദ്രസര്‍ക്കാരാണ് എന്നും പിന്തുണ നല്‍കിയിട്ടുള്ളത്. സാമ്പത്തിക സഹായം അനുവദിച്ചെന്ന് പറഞ്ഞ് കെ.വി. തോമസ് എംപി നാടുനീളെ ഫ്ളക്സ് വെച്ചിരുന്നു.
എന്നാല്‍, ഒന്നും നടന്നില്ല. ഇതേ ഫ്ളക്സ് പ്രചാരണമാണ് ഇപ്പോള്‍ സിപിഎം നടത്തുന്നത്. ഫാക്ട് ലാഭത്തിലായപ്പോള്‍ നികുതി പിരിച്ചത് തിരിച്ചുനല്‍കുന്നത് തൊഴിലാളികളുടെ കണ്ണില്‍ പൊടിയിടാനാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: