നെടുങ്കണ്ടം: വിവാഹനിശ്ചയം കഴിഞ്ഞ് മടങ്ങുന്നതിനിടെ അഞ്ചംഗ സംഘം സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു. യാത്രികരായ അഞ്ച് പേര്‍ക്ക് സാരമായി പരുക്കേറ്റു. കുമളി-മൂന്നാര്‍ സംസ്ഥാന പാതയില്‍ കല്ലാറിന് സമീപത്തെ വീടിന് പിന്നിലേക്ക് ശനിയാഴ്ച രാത്രി 12നാണ് കാര്‍ മറിഞ്ഞത്.
പരിക്കേറ്റ നെടുങ്കണ്ടം ബ്ലോക്നമ്പര് 310ല്‍ സെല്മാബീവിയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കായംകുളത്തുനിന്നും വിവാഹ നിശ്ചയം കഴിഞ്ഞ് മടങ്ങി വരുന്നതിനിടെയാണ് അപകടം.
റോഡിന് സമീപമുള്ള മതിലില്‍ ഇടിച്ച കാര്‍ രണ്ട് തവണ മലക്കം മറിഞ്ഞ് വീടിന് പിന്നിലെ മരത്തിലും, പടിയിലുമായി തട്ടി നിന്നു. വീടിന്റെ സംരക്ഷണ ഭിത്തിക്ക് മുകളിലുണ്ടായിരുന്ന ചെറിയ പടിയില്‍ തട്ടിയതിനാല്‍ കാര്‍ വീടീന് മുകളിലേക്ക് പതിച്ചില്ല. പിന്നീട് കാര്‍ താഴേയ്ക്ക് പോകാതിരിക്കാന്‍ നാട്ടുകാര്‍ കയറുപയോഗിച്ച് കെട്ടി നിര്ത്തിവേഗത കുറവായിരുന്നതും വന്‍ദുരന്തം ഒഴിവാകാന്‍ കാരണമായി.
അപകടത്തിന്റെ ശബ്ദം കേട്ടുണര്‍ന്ന വീട്ടമ്മ സമീപവാസികളെയും പൊലീസിനേയും അഗ്നിശമന സേനയേയും മറ്റും വിളിച്ചു വരുത്തി കാറിന്റെ
ചില്ല് തകര്‍ത്താണ് കാറിനുള്ളിലുണ്ടായിരുന്നവരെ രക്ഷപെടുത്തിയത്. നെടുങ്കണ്ടം പെരുവള്ളൂര്‍ നുഹുകണ്ണിന്റെ ഉടമസ്ഥതയിലുള്ളതാണ് അപകടത്തില്‍പ്പെട്ട കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: