തൊടുപുഴ: അപകടത്തിലായിരുന്ന തൊണ്ടിക്കുഴയിലെ എംവിഐപിയുടെ കീഴിലുള്ള കനാല്‍ അക്വഡേറ്റിന്റെയും സമീപത്തെ ബണ്ടിന്റെയും പുനര്‍നിര്‍മ്മാണം അവസാന ഘട്ടത്തില്‍. രണ്ട് വര്‍ഷം മുമ്പ് ജന്മഭൂമി നടത്തിയ ഇടപെടലാണ് സംഭവം അധികൃതര്‍ക്ക് മുന്നിലെത്തിക്കുന്നത്. പിന്നീട് മറ്റ് മാധ്യമങ്ങളിലും അപകടവസ്ഥയുടെ വാര്‍ത്ത വന്നതോടെ അധികൃതര്‍ ഇടപെടുകയായിരുന്നു.
അക്വഡേറ്റിന് സമീപത്തെ ബണ്ടിനുണ്ടായ ചോര്‍ച്ച നാട്ടുകാരെ ഭീതിയിലാക്കുന്നവെന്നായിരുന്നു വാര്‍ത്ത. ഇത് ശ്രദ്ധയില്‍പ്പെട്ട അധികൃതര്‍ സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ 30 വര്‍ഷത്തിന് മുകളില്‍ പഴക്കമുള്ള അക്വഡേറ്റിന് ബലക്ഷയം കണ്ടെത്തുകയായിരുന്നു.
150 മീറ്റര്‍ നീളം വരുന്ന പാലത്തിനും 40 മീറ്ററോളം നീളം വരുന്ന കനാല്‍ ബണ്ടിനുമായി 20 ലക്ഷം രൂപയാണ് ജലസേചന വകുപ്പ് അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം അവസാനം തുക അനുവദിച്ചിരുന്നെങ്കിലും പാസായി എത്തിയപ്പോള്‍ കനാലിലൂടെ വെള്ളം വിട്ടതിനാല്‍ പണി തുടങ്ങാനായിരുന്നില്ല. പിന്നീട് പണി ഈ വര്‍ഷത്തേയ്ക്ക് മാറ്റുകയായിരുന്നു.
വര്‍ഷങ്ങളായി അക്വഡേറ്റ് ചോര്ന്നൊലിച്ചിരുന്നത് ഇതിന് അടിയില്‍ താമസിച്ചിരുന്നവരെ ആശങ്കിലാഴ്ത്തിയിരുന്നു. അക്വഡേറ്റിന്റെ പണി പൂര്‍ത്തിയായി കഴിഞ്ഞു. നിലവിലെ കോണ്‍ക്രീറ്റിങ് നിലനിര്‍ത്തി, ഇരുവശങ്ങളും താഴെയും വീണ്ടും കോണ്ക്ര
കീറ്റ് ഇടുകയാണ് ചെയ്തത്. സമീപത്തെ ഷട്ടറുകളോട് ചേര്‍ന്ന ബണ്ടിന്റെ നിര്‍മ്മാണമാണ് പുരോഗമിക്കുന്നത്. ഇവിടെ കുളിക്കാന്‍ ഇറങ്ങുന്നതിനായി ആളുകള്‍ ബണ്ട് പൊട്ടിച്ച് കുഴിയെടുത്തിരുന്നു. മറുവശത്ത് വീട്ടുടമ മണ്ണെടുത്ത് മുകളിലത്തെ നിലയിലേയ്ക്ക് കയറുന്നതിനായി പടി കൂടി പണിതതോടെയാണ് വെള്ളം ഒഴുകാന്‍ തുടങ്ങിയത്. ഇവിടെ നിന്നും ഒഴുകുന്ന വെള്ളം അടിയിലൂടെ പോകുന്ന പ്രധാന റോഡിലൂടെ കടന്ന് ഇടവെട്ടി വലിയ തോട്ടിലായിരുന്നു പതിച്ചിരുന്നത്. ഇതോടെ ഇവിടുത്തെ റോഡ് തകരുകയും തോടിന് കുറുകെയുള്ള പാലത്തിലെ ടാറിങ് തകരുകയും ചെയ്തിരുന്നു. റോഡ് പണി ഇനിയും തുടങ്ങിയിട്ടില്ല.
ഡിസംബര്‍ പാതിയോടെ തുറക്കുന്ന ഇടത്-വലത് കര കനാലുകള്‍ മഴക്കാലം ആരംഭിക്കുമ്പോഴാണ് അടയക്ക
ുന്നത്. വെള്ളം തുറന്ന് വിടാറായതിനാല്‍ അതിവേഗം പണി തീര്‍ക്കാനുള്ള ശ്രമത്തിലാണെന്ന് കോണ്ട്രാക്ടര് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: