സൂററ്റ്: രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ സെമിഫൈനല്‍ പ്രതീക്ഷ തകര്‍ന്നു. നായകന് ഫസലിന്റെയും അപൂര്‍വ വാങ്കഡേയുടെയും സെഞ്ചുറികളില്‍ വിദര്‍ഭ ക്വാര്‍ട്ടര്‍ ഫൈനലിന്റെ നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ ആറു വിക്കറ്റിന് 431 റണ്‍സ് നേടി. നാലു വിക്കറ്റുകള്‍ കൂടി ശേഷിക്കെ അവര്‍ക്കിപ്പോള്‍ 501 റണ്‍സിന്റെ ലീഡായി.
ഒന്നാം ഇന്നങ്ങ്സില് 70 റണ്‍സ് ലീഡ് ലഭിച്ചിരുന്നു. ഇന്നത്തെ കളി മാത്രം ശേഷിക്കെ മത്സരം സമനിലയാനാകാനാണ് സാധ്യത. ഒന്നാം ഇന്നിങ്ങ്സ് ലഡീന്റെ മികവില്‍ കേരളത്തെ പിന്തള്ളി വിദര്‍ഭ സെമിയിലേക്ക് മാര്‍ച്ച് ചെയ്യും.
ഫസല്‍ 209 പന്തില്‍ 119 റണ്‍സ് നേടി . ഫസലിന്റെ നാലാം സെഞ്ചുറിയാണിത്. ഇതോടെ രഞ്ജി ട്രോഫിയില്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരമായി ഫസല്‍. അടിച്ചുകളിച്ച അപൂര്‍വ വാങ്കഡേ 97 പന്തില്‍ ആറ് ഫോറും അഞ്ച് സിക്സറുമുള്‍പ്പെടെ 106 റണ്‍സ് കുറിച്ചു. അപൂര്‍വ വാങ്കഡേയുടെ ആദ്യ സെഞ്ചുറിയാണിത്.
മുന്‍ ഇന്ത്യന്‍ ടെസ്റ്റ് താരം വസിം ജാഫര്‍ 58 റണ്‍സും ഗണേഷ് സതീഷ് 65 റണ്‍സും നേടി.
ഗണേഷ് സതീഷും വസീം ജാഫറും നാലാം വിക്കറ്റില്‍ 50 റണ്‍സ് കൂട്ടിചേര്‍ത്തു. ജാഫറിനു ശേഷമെത്തിയ അപൂര്‍വ വാങ്കഡേയുമൊത്ത് ഗണേഷ് സതീഷ് അഞ്ചാം വിക്കറ്റില്‍ 135 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.
ഒന്നിന് 71 റണ്‍സെന്ന സ്കോറിനാണ് വിദര്‍ഭ ഇന്നിങ്ങ്സ് പുനരാരംഭിച്ചത്. നൈറ്റ് വാച്ച്മാന് അക്ഷയ് വഖാരെയുമൊത്ത് ക്യാപറ്റന് ഫസല്‍ 72 റണ്‍സ് കൂട്ടിചേര്‍ത്തു. 30 റണ്‍സ് നേടിയ വഖാരെയെ ജലജ് സക്സേന പുറത്താക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: