ഭുവന്വേശര്‍: ഹോക്കി ലോക ലീഗില്‍ ഇന്ത്യയ്ക്ക് വെങ്കലം. ജര്‍മനിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഇന്ത്യ മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്. തുടര്‍ച്ചയായ രണ്ടാം തവണയാണ് ഇന്ത്യ വെങ്കലം നേടുന്നത്.
ഇരുപതാം മിനിറ്റില്‍ സുനില്‍ ഇന്ത്യയെ മുന്നിലെത്തിച്ചു. എന്നാല്‍ പതിനാറ് മിനിറ്റുകള്‍ക്കുശേഷം ഇന്ത്യയുടെ പ്രതിരോധ തകര്‍ച്ച മുതലാക്കി മാര്‍ക്ക് അപ്പല് ജര്‍മനിക്ക് സമനില നേടിക്കൊടുത്തു.
അവസാന വിസിലിന് ആറു മിനിറ്റ് ശേഷിക്കെ ഇന്ത്യ വിജയം പിടിച്ചെടുത്തു. പെനാല്‍റ്റി കോര്‍ണര്‍ ഗോളി ഹര്മന് പ്രീത് സിങ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്.
തുടക്കത്തില്‍ ഇന്ത്യ മുന്നിലെത്തിയെങ്കിലും ജര്‍മനിയാണ് കളിയില്‍ മികച്ചു നിന്നത്. ആക്രമണത്തിലും പ്രതിരോധത്തിലും അവര്‍ തിളങ്ങി. അതേസമയം ഇന്ത്യയുടെ പ്രതിരോധം പലപ്പോഴും തകര്‍ന്നു.
ആദ്യത്തെ രണ്ട് ക്വാര്‍ട്ടറിനുശേഷം ജര്‍മനിക്ക് നാല് പെനാല്‍റ്റി കോര്‍ണറുകള്‍ ലഭിച്ചു. പക്ഷെ ഇന്ത്യന്‍ ഗോളി സൂരജ് കര്കേരയെ കീഴ്പ്പെടുത്താന്‍ അവര്‍ക്ക് കഴിഞ്ഞില്ല. പെനാല്‍റ്റി കോര്‍ണര്‍ സ്പെഷ്യലിസ്റ്റായ ക്യാപ്റ്റന്‍ അസുഖത്തെ തുടര്‍ന്ന്് കളിക്കാതിരുന്നതും ജര്‍മനിക്ക് തിരിച്ചടിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: