ജാംഷഡ്പൂര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അരങ്ങേറ്റക്കാരായ ജാംഷഡ്പൂര്‍ എഫ്സിയുടെ തോല്‍വിയറിയാത്ത മുന്നേറ്റം അവസാനിച്ചു. സ്വന്തം തട്ടകത്തില്‍ അവര്‍ ഏകപക്ഷീയമായ ഒരു ഗോളിന് പൂനെ എഫ്സിയോട് തോറ്റു. മുപ്പതാം മിനിറ്റില്‍ അഡില്‍ അഹമ്മദ് ഖാനാണ് നിര്‍ണായക ഗോള്‍ കുറിച്ചത്്.
ആദ്യ നാലു മത്സരങ്ങളില്‍ ഗോള്‍ വഴങ്ങാതെ പിടിച്ചുനിന്ന ജാംഷഡ്പൂരിന്റെ വലയില്‍ ഇതാദ്യമായാണ് പന്ത് കുരുങ്ങുന്നത്.
ഈ വിജയത്തോടെ പുനെ എഫ് സി ക്ക് അഞ്ചു മത്സരങ്ങളില്‍ ഒമ്പത് പോയിന്റായി. ആദ്യ തോല്‍വി ഏറ്റുവാങ്ങിയ ജാംഷഡ്പൂരിന് അഞ്ചു മത്സരങ്ങളില്‍ ആറു പോയിന്റാണുള്ളത്.
ആദ്യ പകുതിക്ക് അരമണിക്കൂര്‍ പ്രായമായപ്പോഴാണ് പൂനെയുടെ വിജയഗോള്‍ പിറന്നത്.
ബോക്സിന് അടുത്തു നിന്നെടുത്ത ഫ്രീക്കിക്കില്‍ തല വെച്ചാണ് അഡില്‍ ഖാന് ജാംഷഡ്പൂരിന്റെ ഗോള്‍ വല കുലുക്കിയത്. മത്സരത്തില്‍ പൂനെ സിറ്റിക്കായിരുന്നു ആധിപത്യം. കഴിഞ്ഞ മത്സരത്തില്‍ ഡല്‍ഹി ഡൈനാമോസിനെ തോല്‍പ്പിച്ച ജാംഷഡ്പൂര്‍ എഫ്സിക്ക് അവസരത്തിനൊത്തുയരാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: