ഹാമില്ട്ടണ്: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ വിന്‍ഡീസിന് ബാറ്റിങ് തകര്‍ച്ച. കിവീസിന്റെ 373 റണ്‍സിന് മറുപടി പറയുന്ന അവര്‍ രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ എട്ടിന് 215 റണ്‍സെന്ന പരിതാപകരമായ അവസ്ഥയിലാണ്. ന്യൂസിലന്‍ഡ് സ്കോറിനൊപ്പം എത്താന്‍ അവര്‍ക്കിനി 158 റണ്‍സ് കൂടി വേണം.
അരങ്ങേറ്റക്കാരനായ റെയ്മണ്‍ റീഫര്‍( 22), എം. കുമിന്‍സ് (10) എന്നിവരാണ് ക്രീസില്‍.
പേസര്‍മാരായ ടിം സൗത്തി, ട്രെന്റ് ബൗള്‍ട്ട് എന്നിവരുടെ ബൗളിങ്ങാണ് വിന്‍ഡീസിനെ തകര്‍ത്തത്. സൗത്തി 34 റണ്‍സിനും ബൗള്‍ട്ട് 67 റണ്‍സിനും രണ്ട് വിക്കറ്റുകള്‍ വീതമെടുത്തു.നേരത്തെ ഏഴിന് 286 റണ്‍സിന് ഇന്നിങ്സ് പുനരാരംഭിച്ച ന്യൂസിലന്‍ഡ് 373 റണ്‍സിന് പുറത്തായി. അവസാന വിക്കറ്റ് കൂട്ടുകെട്ടില്‍ ബൗള്‍ട്ടും സൗത്തിയും 61 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ബൗള്‍ട്ട് 37 റണ്‍സുമായി പുറത്താകാതെ നിന്നു. സൗത്തി 31 റണ്‍സിന് കീഴടങ്ങി.
രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ ടെസ്റ്റില്‍ വിജയിച്ച ന്യൂസിലന്‍ഡ് 1-0 ന് മുന്നിട്ടുനില്‍ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: