ഭൂവനേശ്വര്‍: ലോക ഹോക്കി ലീഗ് ഫൈനല്‍സിന്റെ ക്വാര്‍ട്ടറില്‍ ഇന്ത്യയോട് തോറ്റിനെ പിന്നാലെ ബെല്‍ജിയം താരങ്ങള്‍ മുഖത്ത് കറുത്ത ചായം പൂശി അര്‍ധ രാത്രിയില്‍ ഹോട്ടലിന്റെ മതില് ചാടിക്കടന്ന് സ്റ്റേഡിയത്തിന് മുന്നിലെത്തിയത് സുരക്ഷ ജീവനക്കാരെ ഞെട്ടിച്ചു.
കലിംഗ സ്റ്റേഡിയത്തിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച താരങ്ങളെ സുരക്ഷ ജീവനക്കാര്‍ തടഞ്ഞു.വിശ്വാസത്തിന്റെ പുറത്താണ് തങ്ങളിവിടെയത്തിയെന്ന് കളിക്കാര്‍ സുരക്ഷാ ജീവനക്കാരോട് പറഞ്ഞു. മത്സരം തോറ്റ ഗ്രൗണ്ടിലെത്തി ഗോള്‍ പോസ്റ്റിലേക്ക് തുറിച്ചുനോക്കിയാല്‍ അടുത്ത മത്സരത്തില്‍ ഭാഗ്യം തുണയ്ക്കും. ഈ വിശ്വാസമാണ് ഞങ്ങളെ ഇവിടെയെത്താന്‍ പ്രേരിപ്പിച്ചതെന്ന് കളിക്കാര്‍ വെളിപ്പെടുത്തി.
ഹോട്ടലില്‍ നിന്ന് പതിമൂന്ന് പേരടങ്ങുന്ന സംഘമാണ് കിലോമീറ്ററുകള്‍ നടന്ന് കലിംഗ സ്റ്റേഡിയത്തിന് മുന്നിലെത്തിയത്. പോലീസും സുരക്ഷാ ജീവനക്കാരും ചേര്‍ന്ന് കളിക്കാരെ ഹോട്ടലിലേക്ക് മടക്കിയയച്ചു.
രാത്രി ഒരു മണിയോടെയാണ് കളിക്കാര്‍ സ്റ്റേഡിത്തിന് മുന്നിലെത്തിയത്. പ്രധാന കവാടത്തില്‍ അവരെ തടഞ്ഞു. പിന്നീട് പോലീസ് എത്തിയാണ് കളിക്കാരെ ഹോട്ടലിലേക്ക് മടക്കിക്കൊണ്ടുപോയതെന്ന് സുരക്ഷ ജീവനക്കാരന് പറഞ്ഞു. ഈ സംഭവത്തില്‍ കളിക്കാര്‍ക്കെതിരെ ലോക ഹോക്കി അധികാരികളും ടീം അധികൃതരും നടപടികളൊന്നും എടുത്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: