ലണ്ടന്‍: പ്രീമിയര്‍ ലീഗില്‍ കിരീടം നിലനിര്‍ത്താനൊരുങ്ങുന്ന ചെല്‍സിക്ക് തിരിച്ചടി. നിലവിലെ ചാമ്പ്യന്മാരായ ചെല്‍സിയെ ഡേവിഡ് മോയസിന്റെ ശിക്ഷിണത്തിലിറങ്ങിയ വെസ്റ്റ് ഹാം ഏകപക്ഷീയമായ ഒരു ഗോളിന് അട്ടിമറിച്ചു. മോയസ് മാനേജരായശേഷം ഇതാദ്യമായാണ് വെസ്റ്റ് ഹാമിന്റെ ആദ്യ വിജയമാണിത്.
തുടക്കത്തില്‍ മാര്‍ക്കോ അര്നോടോവിക് നേടിയ ഗോളിലാണ് വെസ്റ്റ് ഹാം വിജയിച്ചത്. ഈ തോല്‍വിയോടെ ചെല്‍സി പോയിന്റ് നിലയില്‍ മൂന്നാം സ്ഥാനത്താണ്. ഒന്നാം സ്ഥാനത്ത് നില്ക്കുന്ന മാഞ്ചസ്റ്റര്‍ സിറ്റിക്ക് പതിനൊന്ന് പോയിന്റിന് പിന്നിലാണ് ചെല്‍സി.
മറ്റൊരു മത്സരത്തില്‍ ടോട്ടനം ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക് സ്റ്റോക്ക് സിറ്റിയെ തോല്‍പ്പിച്ചു. നേരത്തെ നടന്ന അഞ്ചു മത്സരങ്ങളിലും വിജയിക്കാന്‍ കഴിയാതെ പോയ ടോട്ടനത്തിന്റെ ആദ്യ വിജയമാണിത്്.
ഹാരി കെയ്നിന്റെ ഇരട്ടഗോളാണ് ടോട്ടനത്തിന് ആദ്യ വിജയം ഒരുക്കിയത്. ഈ വിജയത്തോടെ ടോട്ടനം പോയിന്റു നിലിയില്‍ അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നു. മറ്റൊരു മത്സരത്തില്‍ ബേണ്‍ലി ഏകപക്ഷീയമായ ഒരു ഗോളിന് വാട്ഫോര്‍ഡിനെ പരാജയപ്പെടുത്തി. അര്ഫീല്ഡാണ് വിജയഗോള്‍ നേടിയത്. സ്വാന്‍സി സിറ്റി എതിരില്ലാത്ത ഒരു ഗോളിന് വെസ്റ്റ് ബ്രോംവിച്ചിനെ തോല്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: