തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്കുന്നതില് തികഞ്ഞ അനാസ്ഥ ഉണ്ടായെന്ന് ആര്‍ച്ച് ബിഷപ്പ് ഡോ.എം സൂസപാക്യം. മനഃപൂര്‍വം ആരെങ്കിലും പ്രവര്‍ത്തിച്ചുവെന്ന് കരുതുന്നില്ല. അടിയന്തരമായി പ്രവര്‍ത്തിച്ചെങ്കില്‍ ഇത്രയും ജീവഹാനി ഉണ്ടാകുമായിരുന്നില്ലെന്നും സൂസപാക്യം പറഞ്ഞു.
സഭയെ കൂടി വിശ്വാസത്തില്‍ എടുത്ത് പുനരിധിവാസ പക്കേജ് സംസ്ഥാന സര്‍ക്കാര്‍ പുനഃപരിശോധിക്കണം. മുഖ്യമന്ത്രി കൊച്ചിയില്‍ പറഞ്ഞ കാര്യം ആത്മാര്‍ത്ഥമായി നടപ്പാക്കുമെന്ന് കരുതുന്നുവെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. മത്സ്യതൊഴിലാളികളുടെ രാജ്ഭവന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാണാതായ മുഴുവന്‍ പേരെയും കണ്ടെത്തുക, ദുരന്തനിവാരണ പാക്കേജിലെ അപാകതകള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ച്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: