പുനലൂര്‍: കിഴക്കന്‍ വനമേഖലയിലെ റോസ് മല ഈറ്റ പടപ്പ് സെക്ഷന്‍ ശെന്തുരുണി വൈല്‍ഡ് ലൈന്‍ മേഖലകളായ കട്ടളപ്പാറ കളംകുന്ന്, ആര്‍പിഎല്‍, ഡാം സെക്ഷന്‍, ശെന്തരുണി മേഖലകളില്‍ ഫോറസ്റ്റ് അധികൃതര്‍ വന സംരക്ഷണ സമിതികളെ ഒഴിവാക്കി ബിനാമികളെ കൊണ്ട് പണിയെടുപ്പിച്ച് ലക്ഷങ്ങള്‍ തട്ടുന്നു.
ഈ മേഖലകളില്‍ വന സംരക്ഷണ സമിതികള്‍ രൂപീകരിച്ച് ഒരു ഇഡിസിക്ക് 300 ഹെക്ടര്‍ വനഭൂമിയിലെ മരാമത്ത് പണികളും വനസംരക്ഷണവുമെന്ന വ്യവസ്ഥയാണുള്ളത്. എന്നാല്‍ ഈ മേഖലയിലെ ഫോറസ്റ്റ് അധികൃതര്‍ വന സംരക്ഷണ സമിതികളെ ഒഴിവാക്കി അന്യ സ്ഥലങ്ങളില്‍ നിന്നും ബിനാമികളെ കൊണ്ട് പണിയെടുപ്പിച്ച് വന്‍തുക ബില്ല് മാറിയെടുക്കുന്നു.
വിനോദ സഞ്ചാരികള്‍ ഏറെ വന്നു പോകുന്ന പ്രദേശമാണ് റോസ്മലയും അനുബന്ധ പ്രദേശങ്ങളും. ദിവസവും ഇവിടെ എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് വനഭൂമിയും വന്യജീവികളെയും ഡാമും കണ്ടു മടങ്ങുന്നതിന് സഞ്ചാരി ഒന്നിന് 800 രൂപയാണ് ഈടാക്കുന്നത്.
ഈ മേഖലയില്‍ ഫോറസ്റ്റ് അധികൃതര്‍ നിരവധി ചെറുകെട്ടിടങ്ങളും, ടവറുകളുടെയും നിര്‍മാണം നടത്തിക്കൊണ്ടിരിക്കുന്നു. കൂടാതെ കാട്ടിലൂടെ നടപ്പാത (ട്രക്ക് പാത്ത്), ഫയര്‍ ലൈന്‍ തെളിക്കല്‍, തടയണ നിര്‍മാണം, അതിര്‍ത്തി തിരിക്കല്‍, ജണ്ട നിര്‍മിക്കല്‍ എന്നിവയാണ് പ്രധാനമായും നടക്കുന്ന പണികള്‍. തടയണ നിര്‍മിക്കാന്‍ പുറത്തു നിന്ന് തടികൊണ്ടു വരണമെന്ന് നിയമം അനുശാസിക്കുമ്പോഴും വനമേഖലയില്‍ നിന്ന് മരം മുറിച്ചാണ് തടയണ നിര്‍മിക്കുന്നത്.
ഇത്തരത്തില്‍ വനമേഖലയില്‍ നിന്ന് നൂറുകണക്കിന് മരംമുറിച്ചാണ് റോസ് മലയിലെ ഉമയാറില്‍ തടയണ നിര്‍മിച്ചു കൊണ്ടിരിക്കുന്നത്. അതിര്‍ത്തി തിരിക്കല്‍ ജോലികള്‍ക്ക് നിര്‍ദേശിച്ചിട്ടുള്ളത് 30 അടി വീതിയാണ്. എന്നാല്‍ നിര്‍മിച്ചിട്ടുള്ളത് മൂന്ന് അടി മാത്രമാണ്.
ഒരു കിലോ മിറ്റര്‍ ട്രക്ക് പാത്ത് നിര്‍മിക്കാന്‍ 18,500 മുതല്‍ 20,000 രൂപ വരെയാണ് പറഞ്ഞിട്ടുള്ളത്. ഇത് ബിനാമി തൊഴിലാളികള്‍ക്ക് 6000 രൂപയ്ക്ക് നല്കി ബില്‍ തുക അടിച്ചു മാറ്റുകയാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ ചെയ്യുന്നത്.
ബിനാമികളെ ചെയ്യുന്ന പണികള്‍ കരാര്‍ വ്യവസ്ഥകളില്‍ പറയുന്നത് പോലെ നടക്കാറില്ല. നിര്‍മാണ ജോലികള്‍ വന സംരക്ഷണ സമിതികളെ ഏല്‍പ്പിക്കാതെ ബിനാമികളെ കൊണ്ട് ചെയ്യിപ്പിക്കുന്നതിനെതിരെ വിജിലന്‍സിന് പരാതി നല്കാന് ഒരുങ്ങുകയാണ് വന സംരക്ഷണ സമിതി പ്രവര്‍ത്തകര്‍. വനമേഖലയിലെ അനധികൃത ജണ്ട നിര്‍മാണവും വിവാദമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: