മലപ്പുറം: ചീങ്കണ്ണിപ്പാലിയില്‍ നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വര്‍ അനധികൃതമായി നിര്‍മ്മിച്ച തടയണ പൊളിക്കും. തടയണ പൊളിക്കലിന്റെ ചുമതല ചെറുകിട ജലസേചന വകുപ്പിനെ ഏല്‍പ്പിച്ചു. ഇതിന്റെ ചെലവ് സ്ഥലമുടമ വഹിക്കണം. സ്ഥലം ഉടമ പൊളിച്ചു മാറ്റിയില്ലെങ്കില്‍ ജില്ലാ ഭരണകൂടം പൊളിക്കും. കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്.
പി.വി അന്‍വറിന്റെ അമ്യൂസ്മെന്റ് പാര്‍ക്കിനോട് അനുബന്ധിച്ചാണ് ചീങ്കണ്ണിപ്പാലിയില്‍ അനധികൃത തടയണകള്‍ നിര്‍മിച്ചത്. വനത്തിലൂടെ ഒഴുകുന്ന അരുവിയില്‍ തടയണ നിര്‍മ്മിച്ചതിനെതിരെ ആദിവാസികളാണ് പട്ടിക ജാതി പട്ടിക വര്‍ഗ ഗോത്ര കമ്മീഷന് പരാതി നല്‍കിയത്. കമ്മീഷന്റെ നിര്‍ദേശപ്രകാരം മലപ്പുറം ജില്ലാ കലക്ടര്‍ നടത്തിയ പരിശോധനയിലാണ് അനധികൃത നിര്‍മ്മാണത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നത്.
തടയണ നിര്‍മിച്ചത് ജലക്ഷാമം പരിഹരിക്കാനെന്നായിരുന്നു അന്‍വറിന്റെ വിശദീകരണം. മഴവെള്ള സംഭരണി നിര്‍മിക്കണമെന്ന് നിര്‍ദേശിച്ചത് മുഖ്യമന്ത്രിയാണെന്നും അന്‍വര്‍ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി നിയമസഭയില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും നിയമസഭയിലെ പ്രസംഗത്തിന്റെ പകര്‍പ്പ് സഹിതം നല്കിയ മറുപടിയില്‍ ചൂണ്ടിക്കാട്ടുന്നു.
നിയമസഭയിലെ പരിസ്ഥിതി സമിതിയില്‍ അംഗമായ അന്‍വര്‍ നടത്തിയ പരിസ്ഥിതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വിവാദമായതോടെ തടയണ നിര്‍മ്മാണം സംബന്ധിച്ച് എംഎല്‍എയോട് സ്പീക്കര്‍ വിശദീകരണം തേടിയിരുന്നു. തടയണ നിര്‍മ്മാണം വിവാദമായതോടെ അതിരിക്കുന്ന ഭൂമി രണ്ടം ഭാര്യയുടെ പിതാവിന്റെ പേരിലേക്ക് അന്‍വര്‍ മാറ്റിയിരുന്നു. ഇതേതുടര്‍ന്ന് ഭാര്യാപിതാവില്‍ നിന്നും തഹസില്‍ദാര്‍ വിശദീകരണം തേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: