തലശ്ശേരി: ലാവ്ലിന് കേസിലൂടെ വിവാദത്തിലുള്‍പ്പെട്ട മലബാര്‍ കാന്‍സര്‍ സെന്ററില്‍ (എംസിസി) തൊഴലാളികള്‍ പിരിച്ചുവിടല്‍ ഭീഷണിയില്‍. സംഭവവുമായി ബന്ധപ്പെട്ട് സിപിഎം നേതൃത്വത്തിനെതിരെ അണികള്‍ രംഗത്ത്.
മലബാര്‍ കാന്‍സര്‍ സെന്ററിലെ വാര്‍ഡ് അസിസ്റ്റന്റ്, ക്ലീനിംഗ് തസ്കികകളില്‍ ജോലി ചെയ്യുന്ന 62 ഓളം കോണ്ട്രാക്റ്റ് തൊഴിലാളികളാണ് പിരിച്ചുവിടല്‍ ഭീഷണിയിലുള്ളത്. 15 വര്‍ഷം മുമ്പ് സ്ഥാപനത്തില്‍ ലേബര്‍ കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ തൊഴില്‍ പ്രവേശനം ലഭിച്ചവരാണ് പിരിച്ചുവിടല്‍ ഭീഷണിയിലായത.് 35 വയസില്‍ താഴെ പ്രായമുള്ളവരെ നിലനിര്‍ത്താനും അതില്‍ കൂടുതല്‍ പ്രായമുള്ളവരെ പിരിച്ചുവിട്ട് കുടുംബശ്രീ വഴി പ്രസ്തുത തസ്കികകളിലേക്ക് പുതിയ തൊഴിലാളികളെ നിശ്ചയിക്കാനുമാണ് മാനേജ്മെന്റ് ധാരണയിലെത്തിയതെന്ന് പിരിച്ചുവിടല്‍ ഭീഷണിയിലായ തൊഴിലാളികള്‍ പറയുന്നു. ഇതിനിടയില്‍ 35 വയസ്സില്‍ താഴെ പ്രായമുള്ള വാര്‍ഡ് അസിസ്റ്റന്റുമാരില്‍ എട്ടു പേരെ പ്രത്യേകം വിളിപ്പിക്കുകയും അവരെ ആലപ്പുഴയിലേക്ക് ട്രെയിനിംഗിന് അയച്ചതായും പിരിച്ചുവിടല്‍ ഭീഷണിയിലുള്ള തൊഴിലാളികള്‍ പറയുന്നു.
പിരിച്ചുവിടല്‍ ഭീഷണിയിലുള്ള തൊഴിലാളികള്‍ മലബാര്‍ കാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ.സതീഷ് ബാലസുബ്രമണ്യത്തെ നേരില്‍ക്കണ്ട് പരാതി പറഞ്ഞെങ്കിലും മാനേജ്മെന്റിന് ഒന്നും ചെയ്യാന്‍ സാധ്യമല്ലെന്നും നിങ്ങളെ സ്ഥാപനത്തില്‍ കൊണ്ടുവന്നവരോട് നേരില്‍ സംസാരിക്കുന്നതായിരിക്കും ഉചിതമെന്നും മറുപടി പറഞ്ഞ് തിരിച്ചയച്ചതായും തൊഴിലാളികള്‍ പറഞ്ഞു.
വാര്‍ഡ് അസിസ്റ്റന്റുമാരുടെ കോണ്‍ട്രാക്ട് കാലാവധി ഡിസംബര്‍ 14ന് അവസാനിക്കുകയാണ്. 15 പേരാണ് ഈ തസ്കികയില്‍ തൊഴില്‍ ചെയ്യുന്നത്. അതേസമയം ശുചീകരണം, അലക്ക്, വിഭാഗങ്ങളില്‍ 37 പേര് തൊഴില്‍ ചെയ്യുുന്നുണ്ട്. ഇവരുടെ കോണ്ട്രാക്റ്റ് കാലാവധി യഥാക്രമം അടുത്ത വര്‍ഷവും അടുത്ത മാസവും അവസാനിക്കുകയാണ്. നേരത്തെ ഇതേ സ്ഥാപനത്തില്‍ മലബാര്‍ സൊസൈറ്റി എന്ന പേരില്‍ തൊഴിലാളികളെ സംരക്ഷിക്കുന്നതിന് സംഘം രൂപീകരിച്ചെങ്കിലും പ്രസതുത സംഘം ക്രമേണ പേരിന് മാത്രമായി ചുരുങ്ങുകയും തൊഴിലാളികളെ നിശ്ചയിക്കാനുള്ള അവകാശം കുടുംബശ്രീയെ ഏല്‍പ്പിക്കുകയുമായിരുന്നു. ഇതേ കുടുംശ്രീയെ ഉപയോഗിച്ചാണ് ഇപ്പോള്‍ തൊഴിലാളികളെ പിരിച്ചുവിടുന്നതെന്നതാണ് ശ്രദ്ധേയം. ഡിസംബര്‍ 15ന് ശേഷം പിരിച്ചുവിടല്‍ ഭീഷണിയിലുള്ള തൊഴിലാളികള്‍ യോഗം ചേര്‍ന്ന്് അനന്തര നടപടികള്‍ സ്വീകരിക്കുമെും തൊഴിലാളികള്‍ പറഞ്ഞു.
ഇകെ.നായനാര്‍ മുഖ്യമന്ത്രിയും പിണറായി വിജയന് വൈദ്യുതി മന്ത്രിയുമായിരിക്കെ 1996 ലാണ് മലബാര്‍ കാന്‍സര്‍ സെന്റര്‍ സ്ഥാപിക്കാന്‍ ശ്രമം തുടങ്ങിയത്. കേരളത്തിലെ ചില വൈദ്യുതി പദ്ധതികളുടെ നിര്‍മാണച്ചുമതല വഹിച്ചിട്ടുള്ള കാനഡയിലെ എസ്എന്‍സി ലാവ്ലിന് കമ്പനിയോടു ധനസഹായം അഭ്യര്‍ത്ഥിച്ചു. പല രാജ്യങ്ങളിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു ലാവ്ലിന് കമ്പനി ധനസഹായം നല്‍കിയിട്ടുണ്ടെന്നതു മനസ്സിലാക്കിയാണ് അവരോടു സഹായം ചോദിച്ചത് എന്നാണ് സിപിഎം നല്കിയ വിശദീകരണം. പിണറായി വിജയന്റെ നേതൃത്വത്തിലാണ് എംസിസി.ക്കു വേണ്ടി പ്രപ്പോസല്‍ തയാറാക്കിയത്. വൈദ്യുതി വകുപ്പിനു കീഴില്‍ ചാരിറ്റബിള്‍ സൊസൈറ്റിയായി 2001ലാണ് സ്ഥാപനം പ്രവര്‍ത്തനം തുടങ്ങിയത്.
കഴിഞ്ഞ ദിവസം നടന്ന സിപിഎം തലശ്ശേരി ഏരിയാ സമ്മേളനത്തില്‍ പിരിച്ചുവിടല്‍ വിഷയവുമായി ബന്ധപ്പെട്ട് ശക്തമായ വാദ-പ്രതിവാദിങ്ങള് നടന്നിരുന്നു. മലബാര്‍ കാന്‍സര്‍ സെന്ററില്‍ തൊഴില്‍ ചെയ്യുവരെ പിരിച്ചുവിടുതിനെതിരെ രൂക്ഷവിമര്ശമനാണ് പ്രതിനിധികള്‍ ഉയര്‍ത്തിയത.് എന്നാല്‍ വ്യക്തമായ ഒരു തീരുമാനം പാര്‍ട്ടി നേതൃത്വം സ്വീകരിക്കാതെ പിന്നീട് ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്ന മറുപടിയില്‍ വിഷയം അവസാനിപ്പിക്കുകയായിരുന്നു. ഇതിനെതിരെ പാര്‍ട്ടി ബന്ധമുളള ജീവനക്കാരുടെ കുടുംബങ്ങള്‍ക്കിടയില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: