ആലപ്പുഴ: നഗരത്തെ ആഘോഷ ലഹരിയിലാഴ്ത്താന്‍ ചിറപ്പു മഹോത്സവമെത്തുന്നു. മുല്ലയ്ക്കല് ചിറപ്പുത്സവത്തിനൊപ്പം കിടങ്ങാംപറമ്പ് ക്ഷേത്രത്തിലും ഉത്സവം തുടങ്ങുന്നതോടെ നഗരം ഉത്സാഹത്തിലമരും.
മുല്ലയ്ക്കല് ക്ഷേത്രത്തില്‍ 16നു ചിറപ്പുത്സവം ആരംഭിക്കും. അതിനു മുന്നോടിയായി തെരുവില്‍ അലങ്കാരത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. മുല്ലയ്ക്കല് ജങ്ഷനില്‍ കൂറ്റന്‍ കമാനത്തിന്റെ നിര്‍മാണം അവസാന ഘട്ടത്തിലാണ്. 12, 13 തീയതികളില്‍ മുല്ലയ്ക്കല് തെരുവിലെ താല്‍ക്കാലിക കടകളുടെ ലേലം നഗരസഭയുടെ നേതൃത്വത്തില്‍ ടൗണ്‍ഹാളില്‍ നടക്കും. കിടങ്ങാംപറമ്പ് ക്ഷേത്രത്തില്‍ 19 മുതല്‍ 26 വരെയാണ് ഉത്സവം.
ജില്ലാ അഗ്രി–ഹോര്‍ട്ടി സൊസൈറ്റിയുടെ നേതൃത്വത്തില്‍ എസ്ഡിവി മൈതാനത്ത് 22 മുതല്‍ 28വരെ കാര്‍ഷിക–വ്യാവസായിക പ്രദര്‍ശനം നടക്കും. നൂറോളം സ്റ്റാളുകള്‍ക്കു പുറമേ കുട്ടികള്‍ക്കുവേണ്ടി മിനി അമ്യൂസ്മെന്റ് പാര്‍ക്കും പ്രവര്‍ത്തിക്കും. കൃഷി പ്രാധാന്യമുള്ള സ്റ്റാളുകളായിരിക്കും കൂടുതല്‍. വിവിധയിനം അലങ്കാര ചെടികള്‍, വിത്തുകള്‍, അപൂര്‍വ കാര്‍ഷിക വിളകള്‍ എന്നിവയ്ക്കു പ്രാധാന്യം നല്‍കും. മുല്ലയ്ക്കല് ഉത്സവത്തിന്റെ ഭാഗമായുള്ള കാര്‍ണിവല്‍ മഹേശ്വരി മൈതാനത്ത് 15ന് തുടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: