തൃശൂര്‍: പ്രമുഖ വ്യാപാരിയില്‍ നിന്നും സി.പി.എം നിയന്ത്രണത്തിലുള്ള കോര്പ്പറേഷന് പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ആവശ്യപ്പെട്ടത് 28 ലക്ഷം രൂപ. ഭരണസമിതിയുടെ തന്നെ നഗരത്തിലെ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുന്ന പദ്ധതിയുടെ ഫയലും പൊതുമരാമത്ത് കമ്മിറ്റി വിലപേശലിനായി പിടിച്ചുവെച്ചതായി ആക്ഷേപം. വടക്കേ ബസ് സ്റ്റാന്‍ഡില്‍ പ്രവര്‍ത്തനമാരംഭിച്ച ഹൈപ്പര്‍മാര്‍ക്കറ്റിന് ‘ഹൈപ്പര്‍ ടെന്‍ഷന്‍’ വൈദ്യുതി കണക്ഷന് നല്‍കുന്നതിനുള്ള അപേക്ഷയിലാണ് സി.പി.എം നിയന്ത്രണത്തിലുള്ള സ്റ്റാന്‍ഡിങ് കമ്മിറ്റി പണം ആവശ്യപ്പെട്ടത്. കഴിഞ്ഞ ആഗസ്റ്റിലാണ് വിവാദസംഭവമുണ്ടാകുന്നത്. ഇത് സംബന്ധിച്ച പരാതി മുഖ്യമന്ത്രിക്കും, വകുപ്പ് മന്ത്രിക്കും നല്‍കിയതിലുള്ള അന്വേഷണത്തിലാണ് ഇപ്പോള്‍ വിവരം പുറത്തു വരുന്നത്. വടക്കേ സ്റ്റാന്‍ഡിലെ ഹൈപ്പര്‍ മാര്‍ക്കറ്റ് കെട്ടിടത്തിലേക്ക് വൈദ്യുതി ലഭിക്കണമെങ്കില്‍ അശ്വിനി ജംഗ്ഷനില്‍ നിന്നുള്ള ട്രാന്‍സ്ഫോര്‍മറില്‍ നിന്നോ പള്ളിത്താമം
ഗ്രൗണ്ടിന് സമീപത്ത് നിന്നോ റോഡ് മുറിച്ച് കേബിള്‍ വലിക്കണം. ഇതില്‍ കുറഞ്ഞ ദൂരം അശ്വിനി ജംഗ്ഷനില്‍ നിന്നാണ്. ഇവിടെ നിന്നും റോഡ് കുഴിയെടുത്ത് കേബിളിടണം. റോഡ് കുഴിച്ച് മൂടുന്ന റിസ്റ്റോറേഷന്‍ ചാര്‍ജ്ജ് എന്ന കണക്കിലാണ്
ഇത്രയും വലിയ തുക പറഞ്ഞത്. ആദ്യം അറിയിച്ചത് 45 ലക്ഷമായിരുന്നു. ഇതായിരുന്നു കുറഞ്ഞ് കുറഞ്ഞ് 28 ലക്ഷത്തിലെത്തിയത്. വ്യാപാരിയില്‍ നിന്നും വന്‍ തുക
ആവശ്യപ്പെട്ടതിനെക്കുറിച്ച് മുഖ്യമന്ത്രിക്കും, വകുപ്പ് മന്ത്രിക്കും ലഭിച്ച പരാതിയില്‍ മേയറോട് വിശദീകരണം തേടിയപ്പോഴാണ് ഇക്കാര്യം പുറത്തവുന്നത്.സംഭവം പുറത്തായതോടെ സിപിഎം ജില്ലാ നേതൃത്വം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നഗരത്തില്‍ സ്ട്രീറ്റ് ലൈറ്റുകള്‍ എല്‍.ഇ.ഡിയാക്കി മാറ്റുന്ന പദ്ധതിയുടെ ഫയലും പിടിച്ചുവെച്ചതായി ആക്ഷേപമുയരുന്നു. ഒരു വര്‍ഷം മുമ്പ് തയ്യാറാക്കിയ ഫയല്‍
എക്സി.എന്‍ജിനിയറോട് അഭിപ്രായം തേടി, കുറിപ്പ് തയ്യാറാക്കി മാസങ്ങള്‍ പിന്നിട്ടിട്ടും കൗണ്സിലിലെത്തിയിട്ടില്ല.
ബീന മുരളി ഡെപ്യൂട്ടി മേയറാവും
തൃശൂര്‍: കോര്‍പ്പറേഷനിലെ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ചൊവ്വാഴ്ച
നടക്കും. രാവിലെ 11നാണ് തെരഞ്ഞെടുപ്പ്. ഇടതുമുന്നണി ധാരണയനുസരിച്ച് സി.പി.ഐ അംഗം രാജിവെച്ച ഒഴിവിലേക്കാണ്
തെരഞ്ഞെടുപ്പ്. ധാരണയനുസരിച്ച് ജനതാദളിനാണ് അടുത്ത സ്ഥിരം സമിതിയധ്യക്ഷ പദവി.ഇതനുസരിച്ച് ഷീബ ബാബു
ചെയര്‍പേഴ്സണാവും. സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ സി.പി.എമ്മിന് മൂന്നും, സി.പി.ഐ,ജനതാദള്‍,കോണ്‍ഗ്രസ്, ബി.ജെ.പി
എന്നിവര്‍ക്ക് ഓരോ അംഗങ്ങളുമാണുള്ളത്. 14നാണ് ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ്. ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് ബീന
മുരളിയെ നിര്‍ദ്ദേശിച്ച സി.പി.ഐയുടെ തീരുമാനത്തിനും, ചൊവ്വാഴ്ച നടക്കുന്ന വികസനകാര്യ സ്റ്റാന്്ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് ഷീബ ബാബുവിനെ നിര്‍ദ്ദേശിച്ച ജനതാദളിന്റെ തീരുമാനവും ഇടതുമുന്നണി അംഗീകരിച്ചു.
കോണ്‍ഗ്രസില്‍ നിന്നും ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് എ ഗ്രൂപ്പിലെ ജോണ്‍ ഡാനിയേല്‍ മത്സരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: