മറയൂര്‍: മറയൂരിലെ ചായക്കടയില്‍ നിന്ന് ഒന്നര ലക്ഷം കവര്‍ച്ച ചെയ്തു. വീടുപണിയുന്നതിനായി സ്വര്‍ണ്ണം പണയപ്പെടുത്തികടയില് വച്ചയുടനെയാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ പണം കവര്‍ച്ച ചെയ്തത്. മറയൂര്‍ ടൗണിന്സമീപംകോച്ചാരം ഭാഗത്ത് ചച
ായക്കട നടത്തുന്ന മാശിവയല്‍ സ്വദേശി സുരേഷിന്റെ കടയില്‍ നിന്നാണ്താമസിക്കാന് മുറി അന്വേഷിച്ചെത്തിയ ഇതര സംസ്ഥാന തൊഴിലാളികള്‍ പണം കവര്‍ച്ച ചെയതത്. മറയൂര്‍- മൂന്നാര്‍ റോഡില്കോച്ചാരം ഭാഗത്തുള്ള കടയില്‍ കഴിഞ്ഞ അഞ്ച് ദിവസമായി എത്തുന്ന ഇതര സംസ്ഥാന തൊഴിലാളിയും ഒപ്പം എത്തിയ രണ്ട് പേരുമാണ് മോഷണം നടത്തി കടന്നത്.
സംഭവത്തെ കുറിച്ച് സുരേഷ് പറയുന്നതിങ്ങനെ: രാവിലെ പത്തുമണിയോടെ മറയൂരിലുള്ള മുത്തൂറ്റ് ഫിന് കോര്‍പ്പ് ശാഖയില്‍ 47 ഗ്രാം സ്വര്‍ണ്ണം പണയപ്പെടുത്തിയും കൈവശം ഉണ്ടായിരുന്ന അന്പത്തിയ അയ്യായിരം രൂപയും ചേര്‍ത്ത് ഒന്നര ലക്ഷം കടയിലെത്തി മേശപ്പുറത്ത് വച്ചിരുന്നു. പഴനി-ശബരിമല തീര്‍ത്ഥാടന പാതയുടെ പണിക്കായിഎത്തിയ യുവാവ് മുറി അന്വേഷിച്ച് എത്തുന്നത്. സുരേഷ് ചായക്കട നടത്തുന്ന കെട്ടിടത്തിന്റെ ഉടമ മുഹമ്മദ് ബാബു മുറികള്‍ വാടകയ്ക്ക് നല്ക
ാറുണ്ട്. ഉടമ സ്ഥലത്തില്ലാത്തതിനാല്‍ യുവാവിന്റെ ആധാര്‍ കാര്‍ഡ് വാങ്ങിമുറികാണിച്ചു നല്‍കുന്നതിനായി മുകളിലത്തെ നിലയിലേക്ക് പോയി മടങ്ങി എത്തിയപ്പോള്‍ ഒപ്പം ഉണ്ടായിരുന്നവരെ താഴെ കണ്ടില്ല. പിന്നീട് സുരേഷിന്റെ ഫോണില്‍ നിന്ന് ഇവരെ ബന്ധപ്പെട്ടു. ഫോണില്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് കോവില്ക്കടവിലേക്ക് പോയിരിക്കുകയാണെന്നും അവിടെ പോയി അന്വഷിക്കാമെന്നും പറഞ്ഞു. പിന്നീട് സുരേഷും മുറി എടുക്കാനെത്തിയ മുഹമ്മദ് നൂര്‍ എന്ന രാജസ്ഥാന് സ്വദേശിയും കോവില്‍ക്കടവില്‍ പോയി മടങ്ങി എത്തി. മറ്റുള്ളവരെ കാണാത്തതിനെ തുടര്‍ന്ന് സുരേഷ് മറയൂര്‍ ടൗണില്‍ ഇറങ്ങി കടയിലേക്ക്മടങ്ങി. സുരേഷ് കടയിലും ഇറങ്ങി പിന്നീട്മടങ്ങി എത്തി കടയില്‍ അമ്മ പുഷ്പ വല്ലിയോട്അന്വേഷിച്ചപ്പോഴാണ് ഒന്ന
ര ലക്ഷം രൂപ നഷ്ടമായ വിവരം അറിയുന്നത്. ഉടന്‍ തിരച്ചില്‍ നടത്തിയെങ്കിലുംമുറി ആവശ്യപ്പെട്ട്ആധാര് കാര്ഡ്നല്കിയ യുവാവിനെ കണ്ടെത്താന്‍ സാധിച്ചില്ല.
പോലീസ് നടത്തിയ അന്വഷണത്തില്‍ കോതമംഗലം സ്വദേശിയാനാസര് എന്ന വ്യക്തിയാണ് റോഡ് പണിക്കായി ഇവരെ മറയൂര്‍ മേലാടിയില്‍ വാടകക്ക് വീട് എടുത്ത് താമസിപ്പിച്ച് വരുന്നതെന്ന്വിവരം ലഭിച്ചു. സുരഷിനെ ഏല്പിച്ച 646303352723 നമ്പര്‍ ആധാര്‍ കാര്‍ഡില്‍ രാജസ്ഥാന് സ്വദേശികളാണെന്ന് വിവരം ലഭിച്ചു.
മുഹമ്മദ് നൂര്‍ അമനോടൊപ്പം വര്‍ഷ്, രാസകളി എന്നിവരാണെന്നും പോലീസ് പറയുന്നു. പോലീസ് മറയൂരിലെ സ്ഥാപനങ്ങളിലെ സിസിടിവികള്‍ പരിശോധിച്ചപ്പോള്രാവിലെ പതിനൊന്ന് മണിക്ക്യുവാക്കള് റോഡിലൂടെ നടന്ന് പോകുന്നതിന്റെയും ചായകുടിി
ക്കുന്നതിന്റെയും വീഡിയോചിത്രങ്ങള്‍ ലഭിച്ചു. പ്രതികള്‍ക്കായ് പോലീസ് അന്വഷണം വ്യാപിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: