കൊച്ചി: ഓഖി ചുഴലിക്കാറ്റ് ഒഴിഞ്ഞെങ്കിലും ആഘാതം ഒഴിഞ്ഞില്ല. ക്രിസ്മസ് വിപണിയെയും പിടിച്ചുകുലുക്കിയാണ് ഓഖി കടന്നുപോയതെന്ന് വ്യാപാരികള്‍. മൊത്തക്കച്ചവടക്കാര്‍ക്കാണ് ഓഖി തിരിച്ചടിയായത്. തീരമേഖലയില്‍ നിന്നുളളവരാണ് പ്രധാനമായും കൊച്ചിയില്‍ നിന്നും ക്രിസ്മസ് ആഘോഷത്തിന് ചരക്കെടുക്കാന്‍ വരുന്നത്. എന്നാല്‍ ഇത്തവണ കണക്കുകൂട്ടലുകള്‍ തെറ്റിയെന്ന് വ്യാപാരികള്‍. എങ്കിലും ചെറുകിട വിപണിയില്‍ തിരക്കേറുന്നുന്നത് പ്രതീക്ഷയേകുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
ക്രിസ്മസ് വിപണിയുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് പറവയും ജിമിക്കി കമ്മലും നാട്ടുരാജാവുമൊക്കെ. സിനമാപ്പേരു കണ്ട് തെറ്റിദ്ധരിക്കേണ്ട ഇവയൊക്കെ ക്രിസ്മസ് നക്ഷത്രങ്ങളുടെ പേരുകളാണ്. 150 രൂപയാണ് ജിമിക്കി കമ്മലിന്റെ വില. പറവയ്്ക്ക് ഇത്തിരി വിലകൂടും- 200 രൂപ. മറ്റൊന്ന് പുല്‍ക്കൂട് വിളക്കാണ്. ക്രിസ്മസ് ട്രീയില്‍ തൂക്കാവുന്ന ഇവയുടെ വില 30 മുതല്‍ 50 രൂപ വരെയാണ്. പതിവു തെറ്റാതെ എത്തുന്ന റെഡിമെയ്ഡ് പുല്‍ക്കൂടുകളും, ക്രിസ്്മസ് പാപ്പായും ജിങ്കിള്‍ ബെല്സും, എല്‍ഇഡി നക്ഷത്രങ്ങളുമെല്ലാം വിപണിയില്‍ സുലഭം. കടലാസ് നക്ഷത്രങ്ങളേക്കാള്‍ എല്‍ഇഡി നക്ഷത്രങ്ങള്‍ക്ക് ആവശ്യക്കാരേറിയെന്ന് വ്യാപാരികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: