വെള്ളാവൂര്‍: നാടന്‍ കലാഗ്രാമപദ്ധതി എങ്ങുമെത്തിയില്ല. വെള്ളാവൂരിലെ ഫോക്ലര്‍ ഗ്രാമം മൂന്ന് വര്‍ഷമായിട്ടും നിര്‍മ്മാണം പാതി പോലും പൂര്‍ത്തിയാക്കാതെ മരവിച്ചു.
തിരുവിതാംകൂറിലെ പ്രാചീന കലാരൂപങ്ങളായ പടയണി, തീയാട്ട്, മുടിയേറ്റ്, ചവിട്ടുനാടകം, മുടിപ്പേച്ച്, വേലകളി, കുത്തിയോട്ടം, പള്ളിപ്പാന എന്നീ അനുഷ്ഠാനകലകളെ പരിപോഷിപ്പിക്കാനും പരിശീലിപ്പിക്കാനും പ്രദര്‍ശനത്തിനും വേണ്ടിയാണ് സംസ്ഥാന ഫോക്ലോര് അക്കാദമിയുടെ നേതൃത്വത്തില്‍ കലാഗ്രാമം പദ്ധതിക്ക് രൂപം നല്കപ്പെട്ടത്.
നാടന്‍ കലാരൂപങ്ങളുടെ പ്രദര്‍ശന മൂസിയം, നാടന്‍ കലകളെ സംബന്ധിക്കുന്ന ലൈബ്രറി, ഇതരസംസ്ഥാ നങ്ങളിലെ നാടന്‍ കലകള്‍ അവതരിപ്പിക്കുന്നതിനുള്ള ഹാള്‍ എന്നിവയടക്കമുള്ളതാണ് പദ്ധതി.
മൂന്നേകാല്‍ കോടി മുടക്കിയിട്ടും മണിമലയിലെ നാടന്‍ കലാഗ്രാമ പദ്ധതിയുടെ കെട്ടിട നിര്‍മ്മാണം എങ്ങുമെത്തിയില്ല. സംസ്ഥാന ഫോക്ലോര് അക്കാദമിയുടെ നേതൃത്വത്തില്‍ മൂങ്ങാനിയില്‍ മൂന്നുവര്‍ഷം മുമ്പ് നിര്‍മ്മാണം ആരംഭിച്ച ബഹുനിലമന്ദിരത്തിന്റെ നിര്‍മ്മാണം നിലച്ചിട്ട് ഒരു വര്‍ഷമായി. പടയണി ഗ്രാമമാണെന്ന പ്രത്യേകതയാണ് വെള്ളാവൂരിനെ പദ്ധതിക്കായി തെരഞ്ഞെടുത്തത്. ഗ്രാമത്തിന്റെ വികസനം സ്വപ്നം കണ്ടാണ് മണിമലയാറിന്റെ തീരത്ത് വെള്ളാവൂര്‍ പഞ്ചായത്ത് പദ്ധതിക്കുള്ള സ്ഥലം സൗജന്യമായി നല്‍കിയത്. കലാഗ്രാമത്തിന്റെ നിര്‍മ്മാണം സര്‍ക്കാര്‍ ഏജന്‍സിയായ കേരള ഇലക്ട്രിക്കല്‍ ലിമിറ്റഡിനാണ് നല്‍കിയിരുന്നത്.
സാംസ്ക്കാരിക വകുപ്പും കേന്ദ്രസര്‍ക്കാരും ഫോക്ലോര് അക്കാദമിയും നിര്‍മ്മാണ ഏജന്‍സിയായ കെഇഎല്ലിന് ഇതിനകം മൂന്നേകാല്‍ കോടി രൂപ നല്കി. എന്നാല്‍ ബഹുനില മന്ദിരത്തിന്റെ തൂണുകളും തറയും നിര്മ്മി ച്ചതോടെ നിര്‍മ്മാണം നിലച്ചു. ഒരു കോടി രൂപയുടെ പണിപോലും ഇവിടെ നടന്നിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. കെഇഎല്ലിനു നല്കിയ നിര്‍മ്മാണ ജോലി സ്വകാര്യ ഏജന്‍സിയാണ് നടത്തിയതെന്നും സ്വകാര്യ കമ്പനിക്ക് കെ എല്‍ തുക നല്‍കാത്തതിനാലാണ് നിര്‍മ്മാണം ഉപേക്ഷിക്കാന്‍ കാരണമെന്നുമാണ് അധികൃതര്‍ പറയുന്ന കാരണം. ഇത് സംബന്ധിച്ച് വിശദീകരണം നല്‍കണമെന്ന് പഞ്ചായത്ത് കെഇഎല്ലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പൈതൃക ആചാരങ്ങള്‍ നിലനിര്‍ത്തുന്ന തരത്തില്‍ രൂപകല്പന ചെയ്ത കെട്ടിടത്തിന്റെ നിര്‍മ്മാണത്തിനായി കണ്ണൂരില്‍ നിന്നെത്തിച്ച പ്രത്യേക തരം വെട്ടുകല്ല് മഴയും വെയിലുമേറ്റ് നശിച്ചു തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: