കൊല്ലം: കാഥികന് വി. സാംബശിവന്റെ സ്മരണയ്ക്കായി ചിന്നക്കടയില്‍ തയ്യാറാക്കിയ സാംബശിവന് സ്ക്വയര്‍ നാളെ സമര്‍പ്പിക്കും. കോര്‍പ്പറേഷന്റെ മിഷന് കൊല്ലം പദ്ധതിയുടെ ഭാഗമായാണിതെന്ന് മേയര്‍ വി. രാജേന്ദ്രബാബു പത്രസമ്മേളനത്തില്‍ അറിയിച്ചു.
ചിന്നക്കട ഓവര്‍ബ്രിഡ്ജ് നവീകരണത്തോടെ ഉപയോഗശൂന്യമായിത്തീര്‍ന്ന നഗരമധ്യമാണ് സാംസ്കാരികപരിപാടികള്‍ക്കായി സാംബശിവന് സ്ക്വയര്‍ എന്ന പേരില്‍ മാറ്റുന്നത്. കൊല്ലം പ്രസ്ക്ലബ് മൈതാനം അപ്രത്യക്ഷമായതോടെ പൊതുപരിപാടികള്‍ നടത്താന്‍ കൊല്ലത്ത് പ്രത്യേക സ്ഥലമുണ്ടായിരുന്നില്ല. സാംബശിവന് സ്ക്വയര്‍ യാഥാര്‍ത്ഥ്യമാവുന്നതോടെ അതിന് പരിഹാരമാകുമെന്നാണ് കരുതുന്നത്.
വേദിയും മേക്കപ്പ് റൂമും ഇരിക്കാന്‍ ഗ്രാനൈറ്റ് പതിച്ച ബെഞ്ചുമുള്പ്പെടെയാണ് പുതിയ വേദി തയ്യാറാക്കുന്നതെന്ന് മേയര്‍ അറിയിച്ചു. 13ന് വൈകിട്ട് 6ന് മന്ത്രി എ.കെ. ബാലന് വേദി സമര്‍പ്പണം നടത്തും. മേയര്‍ അദ്ധ്യക്ഷത വഹിക്കും. മന്ത്രിമാരായ കെ. രാജു, ജെ. മേഴ്സിക്കുട്ടിയമ്മ, ജനപ്രതിനിധികള്‍ എന്നിവര്‍ സംസാരിക്കും.
പരിപാടിക്ക് മുന്നോടിയായി നാളെ വൈകിട്ട് 5 മുതല്‍ വി. സാംബശിവന്റെ കഥാപ്രസംഗ ഗാനങ്ങളുടെ അവതരണം, വസന്തകുമാര്‍ സാംബശിവന്റെ കഥാപ്രസംഗം, 13ന് വൈകിട്ട് 4ന് സാംസ്ക്കാരിക ഘോഷയാത്ര തുടങ്ങിയവ ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: