കൊല്ലം: ഇംഗ്ലീഷ്, ഹിന്ദി, മലയാളം എന്നീ മൂന്ന് ഭാഷകളും ഒരുപോലെ സംസാരിക്കാന്‍ കഴിയുന്ന വിദ്യാര്‍ത്ഥികളാകും ഇനി കേരളത്തിലെ പൊതു വിദ്യാലയങ്ങളില്‍ ഉണ്ടാവുകയെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. വാളത്തുംഗല്‍ സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്കൂളിന്റെ 150-ാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നവപ്രഭ, മലയാളത്തനിമ, ശ്രദ്ധ തുടങ്ങിയ പദ്ധതികള്‍ പഠനനിലവാരം ഉയര്‍ത്താന്‍ വേണ്ടിയാണ് സ്കൂളുകളില്‍ നടപ്പാക്കുന്നത്. തികച്ചും ശാസ്ത്രീയമായാണ് ഇത്തരം പരിപാടികള്‍ക്ക് രൂപം നല്‍കിയിട്ടുള്ളത്. ഭാഷകള്‍ പരിചയിക്കുന്ന വിദ്യാര്‍ത്ഥിക്ക് അത് പ്രയോഗത്തില്‍ കൊണ്ടുവരാന്‍ സഹായകമാകുന്ന വിധമാണ് വിദ്യാഭ്യാസ രീതി പരിഷ്കരിച്ചിട്ടുള്ളത്-മന്ത്രി പറഞ്ഞു. എം. നൗഷാദ് എംഎല്‍എ അധ്യക്ഷനായി.
മേയര്‍ വി.രാജേന്ദ്രബാബു മുഖ്യപ്രഭാഷണം നടത്തി. സന്തോഷ്കുമാര്‍, വി.എസ്. പ്രിയദര്ശന്, വി. ഗിരിജാകുമാരി, എം. സുജ, എം. വീണ, എസ്. സോമലത, ബേബി ചന്ദ്ര, ജമീലത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: