കൊല്ലം: സര്‍ക്കാര്‍ പുറമ്പോക്കില്‍ പ്രവര്‍ത്തിച്ചുവരുന്ന ആയുര്‍വേദ ആശുപത്രി റവന്യൂവകുപ്പ് ഒഴിപ്പിച്ചു. ചിന്നക്കടയില്‍ 20 സെന്റ് സ്ഥലത്ത് പ്രവര്‍ത്തിച്ച് വന്നിരുന്ന സ്വകാര്യ ആശുപത്രിയാണ് ലാന്റ്സ് റെക്കോര്‍ഡ് വിഭാഗം തഹസില്‍ദാര്‍ ജോണ്‍സന്റെ നേതൃത്തില്‍ ഒഴിപ്പിച്ചത്.
60 വര്‍ഷത്തിലധികമായി ആശുപത്രി അധികൃതര്‍ ഈ സ്ഥലം കൈവശപ്പെടുത്തിയിരിക്കുകയായിരുന്നു. പലതവണ റവന്യു വകുപ്പ് ഒഴിഞ്ഞ് പോകണമെന്നാവിശ്യപ്പെട്ട് ഉത്തരവ് നല്‍കിയെങ്കിലും സ്ഥലം വിട്ടുകൊടുക്കാന്‍ ആശുപത്രി നടത്തിപ്പുകാര്‍ തയ്യാറാകത്തതിനെ തുടര്‍ന്നാണ് അധികൃതര്‍ നടപടിയുമായി മുന്നോട്ട് പോയത്.
കുത്തക പാട്ടമായി നല്‍കിയിരുന്ന ഭൂമി 1988 വരെ പാട്ടം അടച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ 25 വര്‍ഷമായി വാടകയിനത്തില്‍ സര്‍ക്കാരിലേക്ക് ഒരു പൈസ പോലും അടച്ചിരുന്നില്ല. കുത്തകപ്പാട്ടം നിര്‍ത്തലാക്കിയതോടെ ഇത്തരത്തിലുള്ള ഭൂമികള്‍ ലീസാക്കി മാറ്റിയെങ്കിലും ആശുപത്രി നടത്തിപ്പുകാര്‍ ലീസിനായിട്ടുള്ള അപേക്ഷയും നല്കിയിരുന്നുമില്ല.
എന്നാല്‍ ആശുപത്രി ഭൂമി സ്വന്തം പേരിലാണെന്നും അതിനുള്ള വ്യക്തമായ രേഖകള്‍ കൈവശമുണ്ടെന്നും സ്ഥാപനം നടത്തുന്ന ഡോ.റാണി ശാന്തകുമാരി പറഞ്ഞു. ഡോ.റാണി ശാന്തകുമാരിയുടെ ഭര്‍ത്താവിന്റെ പിതാവിന് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നല്കിയ ഭൂമി അദ്ദേത്തിന്റെ മരണത്തോടെ മകന് പാട്ടകരാര്‍ പുതുക്കി നല്കി. എന്നാല്‍ കരാര്‍ കഴിയാറായതിനെ തുടര്‍ന്ന് പുതുക്കണമെന്നാവിശ്യപ്പെട്ട് കളക്ടര്‍ക്ക് അപേക്ഷ നല്‍കിയെങ്കിലും തള്ളിയിരുന്നു. റവന്യൂ വകുപ്പ് നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഡോക്ടര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: