കാട്ടാക്കട: നെയ്യാര്‍ ഇറിഗേഷന്‍ പ്രോജക്ടിന്റെ വൈദ്യുതി ബന്ധം ചൊവ്വാഴ്ച പതിനൊന്നു മണിയോടെ കെഎസ്ഇബി വിച്ഛേദിച്ചു. രണ്ടു മാസത്തെ കുടിശികയുണ്ടെന്ന കാരണത്താല്‍ ആണ് നടപടി. അതേസമയം, പരിസ്ഥിതി ദുര്‍ബല പ്രദേശമായി കണക്കാക്കിയിട്ടുള്ള നെയ്യാര്‍ ഇറിഗേഷന്‍ പ്രോജക്ടിലെ വൈദ്യുതി വിച്ഛേദിച്ച ഒറ്റശേഖരമംഗലം കെഎസ്ഇബി അധികൃതരുടെ നടപടിയില്‍ പ്രതിഷേധം ഉയര്‍ന്നു. വിവരം അറിഞ്ഞു സംഭവം വിവാദമായതോടെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു.
ഡാമിലെ നാലു ഷട്ടറുകളില്‍ ഒന്നൊഴികെ ഇപ്പോള്‍ മൂന്നിഞ്ച് വീതം തുറന്നിട്ടുണ്ട്. ഇപ്പോള്‍ ജലനിരപ്പ് പരമാവധി ജലനിരപ്പായ 84.750 മീറ്റററിനോടടുത്താണ്. ഈ അവസ്ഥയില്‍ വൃഷ്ടി പ്രദേശത്തു മഴ പെയ്തു നീരൊഴുക്കു കൂടിയാല്‍ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തേണ്ടി വര. വൈദ്യുതി ഇല്ലാതിരുന്നാല്‍ ഷട്ടറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയില്ല. ഇതോടെ അണക്കെട്ടിനു മുകളിലൂടെ ജലം ഒഴുകാനും മറ്റ് ആപത്തുകള്‍ ഉണ്ടാകാനും സാധ്യത ഏറെയാണ്. ഇറിഗേഷന്‍ അധികൃതര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കാന്‍ ശ്രമിച്ചെങ്കിലും കെഎസ്ഇബി അധികൃതര്‍ തങ്ങളെ ബാധിക്കുന്ന വിഷയം അല്ല എന്നു പറഞ്ഞു നടപടിയുമായി മുന്നോട്ടു പോകുകയായിരുന്നു.
മാസങ്ങള്‍ക്ക് മുന്‍പും കെഎസ്ഇബി നെയ്യാര്‍ ഡാമിലെ വൈദ്യുതി വിച്ഛേദിച്ചിരുന്നു. അന്നും ഇടപെടലുകള്‍ നടത്തിയാണ് പുനഃസ്ഥാപിച്ചത്. ബില്ലുകള്‍ യഥാസമയം അയയ്ക്കാറുണ്ടെങ്കിലും രണ്ടു മൂന്നു മാസം കൂടുമ്പോഴാണ് സാധാരണ സര്‍ക്കാര്‍ ബില്ലുകള്‍ മാറി പോകുന്നത്.അതിനുള്ള കാലതാമസം മാത്രമാ
പ്രതികരിക്കാൻ ഇവിടെ എഴുതുക: