രാമവര്‍മ്മപുരം: വീട്ടമ്മയുടെ കട തട്ടിയെടുത്ത് പാര്‍ട്ടി ഓഫീസാക്കി മാറ്റിയതായി പരാതി. ഓര്‍മ്മക്കുറവുളള ഇവരുടെ ഭര്‍ത്താവിനെ തെറ്റിദ്ധരിപ്പിച്ചാണ് മൂന്ന് ലക്ഷം രൂപ വില വരുന്ന കടമുറി പാര്‍ട്ടി പ്രവര്‍ത്തകനായ ശോഭനന് എന്ന ആള് തട്ടിയെടുത്ത് സിപിഎം പ്രദേശിക ഘടകത്തിന് ഓഫീസ് തുടങ്ങാന്‍ വിട്ടു നല്‍കിയത് എന്നാണ് പരാതി. വീട്ടമ്മ നല്കിയ പരാതി പരിഗണിക്കാതെ അധികൃതര്‍ ഉരുണ്ടുകളിക്കുന്നു.
താണിക്കുടം കള്ളായി മച്ചിങ്ങല്‍ വാസുദേവന്റെ ഭാര്യ ലളിതയാണ് പരാതിക്കാരി. ഇവരുടെ ഉടമസ്ഥതയില്‍ കള്ളായി സെന്ററിലുള്ള പലചരക്ക് കടയാണ് ശോഭനനും പാര്‍ട്ടിയും ചേര്‍ന്ന് തട്ടിയെടുത്തെന്ന് പരാതിയില്‍ പറയുന്നത്. ലളിതയുടെ സഹോദരിയുടെ മകളും കുടംബവും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ കെട്ടിടത്തില്‍ ആയിരുന്നു താമസിച്ചിരുന്നത.് ലളിതയുടെ ഉടമസ്ഥതയിലുളള അഞ്ച് സെന്റ്സ്ഥലം സഹോദരിയുടെ മകള്ക്ക്് കൊടുത്തിട്ടാണ് അര സെന്റ് വരുന്ന കടമുറി ലളിതയുടെ ഭര്‍ത്താവ് വാസുദേവന്‍ വാങ്ങിയത.്
ഇവിടെ കഴിഞ്ഞ ഇരുപത് വര്‍ഷമായി വാസുദേവനും ഭാര്യ ലളിതയും കച്ചവടം ചെയ്തുവരികയായിരുന്നു. കച്ചവടം മോശമായപ്പോള്‍ ശോഭനന് എന്ന ആളില്‍ നിന്നും പലപ്പോഴായി എണ്ണായിരം രൂപ കടം വാങ്ങി. ഇത് തിരികെ ആവശ്യപ്പെട്ട് നിരവധി തവണ വീട്ടിലെത്തി ശോഭനന് ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
ഓര്‍മ്മക്കുറവുള്ള വാസുദേവനെ തെറ്റിദ്ധരിപ്പിച്ച് രണ്ട് ആഴ്ച മുമ്പ് ചില പേപ്പറില്‍ ഒപ്പിടുവിച്ച് സഥലം എഴുതി വാങ്ങുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.പ്രാദേശിക പാര്‍ട്ടി നേതാക്കളെക്കണ്ട് ലളിത പരാതി പറഞ്ഞിരുന്നു. വിയ്യൂര്‍ പോലിസില്‍ പരാതി നല്‍കുകയും ചെയ്തു.എന്നാല്‍ പിറ്റേ ദിവസം കടമുറി പാര്‍ട്ടി ഓഫീസായി പ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു. പോലീസ് സ്റ്റേഷനില്‍ വീണ്ടും പരാതിയായി എത്തിയപ്പോള്‍ പാര്‍ട്ടി നേതാക്കളുടെ സാന്നിദ്ധ്യത്തില്‍ ശോഭനന് ഒരു ലക്ഷം രൂപക്ക് പാര്‍ട്ടിക്ക് കടമുറി മറിച്ച് വിറ്റു എന്നുളള രേഖ ഹാജാരുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: