ത്യശൂര്‍: പടിഞ്ഞറെകോട്ട കാല്‍വരി റോഡില്‍ പട്ടികജാതി കുടുംബത്തിന്റെ വീടും സഥലവും കൈയേറി. മുന്‍ പട്ടാളക്കാരന് തോപ്പില്‍ രാമന്‍കുട്ടി മകന് ഉണ്ണികൃഷ്ണന്റെ കുടുംബത്തിനാണ് കോര്‍പ്പറേഷന്റെ വക പീഡനം.
ദിവാന് ഭരണകാലത്ത് താമസമാക്കുകയും നഗരത്തിലെ ശുചീകരണജോലികള്‍ നിര്‍വ്വഹിക്കുകയും ചെയ്തിരുന്ന കുടുംബത്തിലെ അഞ്ചാം തലമുറക്കാരെയാണ് കോര്പ്പറേഷന് അധികൃതര്‍ കുടിയിറക്കുന്നത്.
ജെസിബി ഉപയോഗിച്ച് വീടിന്റെ ഒരു ഭാഗത്തെ തറയും ഷെഡ്ഡും കോഴിക്കച്ചവട കേന്ദ്രവും തകര്‍ത്തു. പത്ത് സെന്റ് സ്ഥലത്താണ് പരേതനായ രാമന്‍കുട്ടിയുടെ കൂട്ട് കുടംബം കഴിഞ്ഞിരുന്നത്. ഇതില്‍ അഞ്ച് സെന്റ്സ്ഥലമാണ് കോര്പ്പറേഷന് ബലമായി കൈയേറിയിരിക്കുന്നത്. വീടിനോട് ചേര്‍ന്ന് എട്ട് അടി താഴ്ചയില്‍ കുഴിക്കുക വഴി നിലവിലുള്ള വീട് ഏത് സമയത്ത് വേണമെങ്കിലും നിലം പൊത്തുന്ന സ്ഥിതിയിലാണ്.
കോര്പ്പറേഷന് തകര്‍ത്ത വീട് പട്ടികജാതി-വര്‍ഗ്ഗ മോര്‍ച്ച ദേശീയ വൈസ് പ്രസിഡണ്ട് ഷാജുമോന്‍ വട്ടേക്കാട് സന്ദര്‍ശിച്ചു.ബി ജെ പി ജില്ലാ വൈസ് പ്രസിഡണ്ട് സുരേന്ദ്രന് ഐനിക്കുന്നത്ത്, പട്ടിക ജാതി മോര്‍ച്ച ജില്ലാ പ്രസിഡണ്ട് പി.കെ. ബാബു,സജീവന് പള്ളത്ത്,ശശി മരുതയൂര് എന്നിവരും സ്ഥലത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: