പരാതിയില്‍ കഴമ്പുണ്ടെന്ന് ബി.ജെ.പി,
ഗുരുതരമെന്ന് കോണ്‍ഗ്രസ്
പട്ടാളം റോഡ് വികസനം തപാല്‍വകുപ്പിന്റെ ‘ഡിമാന്‍ഡ്’ കോര്പ്പറേഷന് തള്ളി
തൃശൂര്‍: വൈദ്യുതി കണക്ഷന് ലഭിക്കുന്നതിന് റോഡ് റിസ്റ്റോറേഷന്‍ ചാര്‍ജ്ജിന്റെ പേരില്‍ വ്യാപാരിയോട് 28 ലക്ഷം ആവശ്യപ്പെട്ടുവെന്ന ആരോപണത്തില്‍ കൗണ്‍സില്‍ യോഗത്തില്‍ ബഹളം. പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് വിഷയം പ്രത്യേക അജണ്ടയായി അടുത്ത കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യാമെന്ന് മേയര്‍. ജന്മഭൂമിയാണ് വാര്‍ത്ത പുറത്തുകൊണ്ട് വന്നത്. കൗണ്‍സില്‍ തുടങ്ങിയ ഉടനെ പ്രതിപക്ഷം
വിഷയം ഉന്നയിച്ചു.
കോര്‍പ്പറേഷനില്‍ അഴിമതി നടക്കുന്നുവെന്നും, കൈക്കൂലി ഏജന്റുമാര്‍ വട്ടമിടുന്നുവെന്നുമുള്ള തങ്ങളുടെ നിലപാടിനെ സാധൂകരിക്കുന്നതാണ് ആരോപണമെന്ന് ബി.ജെ.പിയിലെ കെ.മഹേഷും, എം.എസ്.സമ്പൂര്‍ണ്ണയും പറഞ്ഞു. ആരോപണം ചര്‍ച്ച ചെയ്യുന്നത് ഫയല്‍ വെച്ച് ആവാമെന്നും ഇക്കാര്യത്തില്‍ പരിശോധന നടത്താമെന്നും മുന്‍ ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തി അറിയിച്ചതോടെ പ്രതിപക്ഷം ഇത് അംഗീകരിച്ചു. തനിക്ക് ഇത് സംബന്ധിച്ച് പരാതികള്‍ ലഭിച്ചിട്ടില്ലെന്നും, ഇടപാടുകള്‍ നടന്നതായി അറിവില്ലെന്നുമുള്ള മേയറുടെ പരാമര്‍ശവും ബഹളത്തിനിടയാക്കി.
ഹൈപ്പര്‍മാര്‍ക്കറ്റിന് വൈദ്യുതി കണക്ഷന് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഫയല്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി പരിഗണിച്ചിട്ടില്ലെന്നും, ആരോപണത്തിന് പിന്നില്‍ തന്റെ കസേരക്ക് വേണ്ടിയുള്ള മറ്റുചിലരുടെ താത്പര്യങ്ങളാണെന്നും സ്രീനിവാസന് പറഞ്ഞു. വിജിലന്‍സ് അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്നുവെന്നുംശ്രീനിവാസന് കൗണ്‍സിലില്‍ പറഞ്ഞു.
പട്ടാളം റോഡ് വികസനത്തിന് ഭൂമി വിട്ട് നല്‍കുന്നതിന് കെട്ടിട നിര്‍മ്മാണത്തിനൊപ്പം, തത്തുല്യതുക ബാങ്കില്‍ നിക്ഷേപിച്ച് രസീത് നല്‍കണമെന്ന തപാല്‍വകുപ്പിന്റെ ആവശ്യം കോര്പ്പറേഷന് തള്ളി. പ്രധാനമന്ത്രി, വകുപ്പ് മന്ത്രി എന്നിവര്‍ക്ക് കത്തയക്കാനും തീരുമാനിച്ചു.
കോര്പറേഷന് പരിധിയിലെ എല്ലാ തെരുവു വിളക്കുകളും എല്‍.ഇ.ഡിയിലേക്ക് മാറുന്ന പദ്ധതിക്ക് പത്രപരസ്യം വഴി താല്പര്യപത്രം ക്ഷണിക്കാനും കൗണ്‍സിലില്‍ തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: