ചേര്‍ത്തല: 27 കോടിയുടെ തട്ടിപ്പ് കണ്ടെത്തിയ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പട്ടണക്കാട് സര്‍വീസ് സഹകരണ ബാങ്കിനെതിരെ വീണ്ടും അന്വേഷണം. സ്വര്‍ണ പണയത്തില്‍ തിരിമറി കാട്ടിയെന്ന് ആരോപിച്ച് പട്ടണക്കാട് പാലക്കാട് സോമിനി നല്കിയ പരാതിയിലാണ് സഹകരണ വകുപ്പ് അന്വേഷണം ആരംഭിച്ചത്.
2013 ഏപ്രില്‍ അഞ്ചിന് 17.20 ഗ്രാം തൂക്കം വരുന്ന സ്വര്‍ണമാല പണയം വെച്ച് 20000 രൂപ വായ്പ എടുത്തിരുന്നെന്നും പിന്നീട് വായ്പ തീര്‍ക്കാന്‍ എത്തിയപ്പോള്‍ സ്വര്‍ണം ലേലം ചെയ്തുപോയെന്ന് ബാങ്ക് അധികൃതര്‍ മറുപടി നല്‍കിയതെന്നുമാണ് സഹകരണ സംഘം രജിസ്ട്രാര്‍, ജോയിന്റ് രജിസ്ട്രാര്‍, വിജിലന്‍സ് ആന്റ് ആന്റി കറകപ്ഷന് ബ്യൂറോ എന്നിവര്‍ക്ക് സോമിനി നല്കിയ പരാതിയില്‍ പറയുന്നത്. ഇതേ തുടര്‍ന്നാണ് ചേര്‍ത്തല ജോയിന്റ് രജിസ്ട്രാര്‍ ഓഫീസിലെ ഉദ്യോഗസ്ഥര്‍ അന്വേഷണം തുടങ്ങിയത്.
‘നിയമപ്രകാരമുള്ള അറിയിപ്പ് നല്‍കാതെയാണ് പണയസ്വര്‍ണം ലേലം ചെയ്തതെന്നും ഇതുമൂലം തനിക്ക് 16000 രൂപയുടെ നഷ്ടം സം‘വിച്ചതായും ഇത്രയും തുക ബന്ധപ്പെട്ടവരില്‍ നിന്ന് ഈടാക്കി തരണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബാങ്കില്‍ നടന്ന കോടികളുടെ തട്ടിപ്പ് 2016 ലാണ് പുറത്തു വന്നത്. തുടര്‍ന്ന് സഹകരണവകുപ്പും പോലീസും അന്വേഷണം നടത്തിയിരുന്നു.
അന്നത്തെ സെക്രട്ടറിയും ജീവനക്കാരും ‘രണസമിതിയിലെ ചിലരും കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. നിലവിലെ സെക്രട്ടറിയെയും മുന്‍ ഭരണസമിതിയെയും പ്രതിക്കൂട്ടിലാക്കുന്നതാണ് പുതിയ പരാതി. സ്വര്‍ണപണയ ഇടപാടുകളില്‍ ആരും പരാതി നല്‍കിയിട്ടില്ലെന്നും ഇടപാടുകള്‍ സുതാര്യമാണെന്നും പരാതിക്കാരി സ്വര്‍ണം കൈപറ്റിയിട്ടുണ്ടെന്നുമാണ് ബാങ്ക് അധികൃതരുടെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: