ചെറുതുരുത്തി: ചീരക്കുഴി ഡാമില്‍ നിന്നും അഞ്ചോളം പഞ്ചായത്തിലേക്ക് കൃഷി ആവശ്യത്തിന് ഉപയോഗിച്ച് കൊണ്ടിരുന്ന കനാലിലെ വെള്ളം അപ്രത്യക്ഷമായി. തിങ്കളാഴ്ച രാത്രിയോടെ തൊഴുപ്പാടം ചങ്ങലപ്പാലത്തിന് സമീപമാണ് ജലം ഭൂമിയിലേക്ക് താഴ്ന്ന് അപ്രത്യക്ഷമായത്.
വിവരം അറിയിച്ചതിനെ തുടര്‍ന്ന് രാത്രി തന്നെ സ്ഥലത്തെത്തിയ പോലീസും, മറ്റ് ഉദ്യോഗസ്ഥരും സ്ഥലം പരിശോധിച്ചു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കനാലിനടിയിലൂടെ ഒരു ടണല്‍ പോയിരുന്നത് മണ്ണിട്ട് മൂടിയിരുന്നു. അതിലേക്കുണ്ടായ ചെറിയ സുഷിരം പിന്നിട് വലുതായി ആ ഭാഗത്തെ മണ്ണ് മൊത്തം ഒലിച്ച് പോവുകയും അതിലൂടെ വെള്ളം പാടത്തേക്ക് ഒഴുകി പോവുകയുമായിരുന്നുവെന്ന് പരിശോധനയില്‍ കണ്ടെത്തി.
കുഴി അടച്ച് കനാല്‍ എത്രയും പെട്ടെന്ന് പൂര്‍വ്വസ്ഥിതിയിലാക്കുമെന്ന് സ്ഥലത്തെത്തിയ ഇറിഗേഷന്‍ ഡിപ്പാര്‍ട്ടുമെന്റിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഫെബ്രുവരി മാസം വരെ കനാലിലൂടെ വെള്ളം വിടാറുണ്ട.് എത്രയും വേഗം പണി പൂര്‍ത്തിയാക്കി വെള്ളം വിട്ടില്ലെങ്കില്‍ കൃഷിയെ ദോഷകരമായി ബാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: