മട്ടന്നൂര്‍: കുടിവെള്ള വിതരണം കാര്യക്ഷമമാക്കുന്നതിനായി കീഴല്ലൂര്‍ അണക്കെട്ടിലെ ഷട്ടറുകള്‍ അടച്ചു. എന്നാല്‍ മുഴുവന്‍ഷട്ടറുകളും അടച്ചിട്ട് വെള്ളം സംഭരിക്കാന്‍ തുടങ്ങിയതോടെ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നത് കാരണം എക്കര്ക്കണക്കിന് സ്ഥലത്തെ കൃഷി നശിച്ചു. താഴ്ന്ന പ്രദേശങ്ങളിലെ കൃഷിയിടങ്ങളാണ് വെള്ളത്തിനടിയിലായത്. തലശ്ശേരി, മാഹി നഗരങ്ങളില്‍ കുടിവെള്ള വിതരണം കാര്യക്ഷമാക്കുന്നതിനാണ് ഷട്ടറുകള്‍ അടച്ചിട്ടത്. അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നതോടെ പാലയോട്, കീഴല്ലൂര്‍, വളയാല്‍ പ്രദേശങ്ങളിലെ കൃഷിയിടങ്ങളില്‍ വെള്ളം കയറുകയായിരുന്നു. വെള്ളം കൃഷിയിടങ്ങളില്‍ കെട്ടിക്കിടക്കാന്‍ തുടങ്ങിയതോടെ കവുങ്ങ്, തെങ്ങ്, വാഴ, പച്ചക്കറി തുടക്കിയവ നശിച്ചു. ഡാമില്‍ വെള്ളം ഉയര്‍ന്ന് കീഴല്ലൂര്‍ മേഖലയില്‍ നാശനഷ്ടം പതിവായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ കീഴല്ലൂര്‍, കണ്ണൂര്‍ വാട്ടര്‍ അതോറിറ്റി ഓഫീസുകള്‍ക്ക് മുന്നില്‍ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചിരുന്നു. വെള്ളം കയറുന്നത് തടയുന്നതിനായി പുഴക്കരയില്‍ ഭിത്തി കെട്ടുമെന്ന് അധികൃതര്‍ പറഞ്ഞിരുന്നുവെങ്കിലും പിന്നീട് നടപടിയൊന്നും ഉണ്ടായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: