പാനൂര്‍: സിപിഎം ഏരിയാ സമ്മേളനത്തിനു ശേഷം പാനൂരില്‍ വ്യാപക സംഘര്‍ഷത്തിന് കോപ്പുകൂട്ടി പാര്‍ട്ടി നേതൃത്വം. അണിയറയില്‍ വന്‍ ആയുധ ശേഖരമെന്ന് വിവരം.
പാനൂര്‍ ഏരിയാ സമ്മേളനം 17ന് അവസാനിക്കുന്നതോടെ മേഖലയില്‍ ബിജെപി, ആര്‍എസ്എസ് നേതാക്കളെ അപായപ്പെടുത്താനും വ്യാപക അക്രമത്തിനുമാണ് സിപിഎം പദ്ധതി. ചെണ്ടയാട് നിന്നും കഴിഞ്ഞ ദിവസം ഉഗ്രശേഷിയുളള ബോംബുകള്‍ പിടികൂടിയിരുന്നു. സമ്മേളന നഗരിക്ക് സമീപത്ത് നിന്നും ആളൊഴിഞ്ഞ വീട്ടില്‍ നിന്നും നിര്‍മ്മാണത്തിനിടെ നാട്ടുകാര്‍ ബോംബ് നിര്‍മ്മാണം നടത്തുന്നത് കാണുകയും പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു. പാലത്തായി, പൊയിലൂര്‍ തട്ടില്‍പീടിക, നിളളങ്ങല്‍ ഭാഗങ്ങളില്‍ നിന്നുമാണ് ബോംബ് നിര്‍മ്മാണം തകൃതിയായി നടക്കുന്നത്. കൈവേലിക്കല്‍, പൊയിലൂര്‍, മൊകേരി ഭാഗങ്ങളിലുളള ആര്‍എസ്എസ് നേതാക്കളെയാണത്രേ ലക്ഷ്യമിട്ടിരിക്കുന്നത്.
സിപിഎം സമ്മേളനം താഴെതട്ടില്‍ തുടങ്ങിയതു മുതല്‍ മേഖലയില്‍ ചെറിയ സംഘര്‍ഷങ്ങള്‍ ആരംഭിച്ചിരുന്നു. ഭരണമുളളതിനാല് പോലീസ് സഹായവും ലഭ്യമാകുമെന്നും കേസൊക്കെ പാര്‍ട്ടി കൈകാര്യം ചെയ്യുമെന്നുമുളള നിര്‍ദ്ദേശവും അണികള്‍ക്ക് നല്‍കിയിട്ടുണ്ട്. ഓരോ ബ്രാഞ്ച് കമ്മറ്റികളിലും അക്രമത്തിനു സാധ്യതയുണ്ടെന്ന രഹസ്യ വിവരം കൈമാറിയിട്ടുണ്ട്. ഇക്കാര്യങ്ങള്‍ സ്പെഷ്യല്‍ബ്രാഞ്ചിനും പോലീസിനും വ്യക്തമായി അറിയാമെങ്കിലും എല്ലാം മറച്ചു വെച്ചാണ് റിപ്പോര്‍ട്ട് പോലും മുകളിലേക്ക് നല്‍കുന്നത്. സമാധാനം നിലനില്‍ക്കുന്ന പാനൂരിനെ വീണ്ടും അശാന്തിയിലേക്ക് നയിക്കാനാണ് സിപിഎം തീരുമാനം.
ഹോട്ടലുകളിലെ മാലിന്യം ഓടയിലേക്ക്: നാറ്റമറിയാതെ അധികൃതര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: