ശ്രീകണ്ഠപുരം: സ്വകാര്യ ഹോട്ടലുകളില്‍ നിന്നും മാലിന്യങ്ങള്‍ ഓടയിലേക്ക് തുറന്നു വിടുന്നതിയി പരാതി. അധികൃതര്‍ക്കു മുന്പില് പലതവണ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നു പരിസരവാസികള്‍ പറയുന്നു. ശ്രീകണ്ഠപുരം ആരോഗ്യ വിഭാഗത്തിന്റെ മൗനാനുവാദത്തോടെയാണ് മാലിന്യം പൊതുസ്ഥലത്തേക്കു തുറന്നു വിടുന്നതെന്നാണ് ആരോപണം. ശ്രീകണ്ഠപുരം ടൗണിലെ മുത്തപ്പന് ക്ഷേത്രത്തിന് സമീപമാണ് ജനജീവിതം ദുസ്സഹമാക്കി കക്കൂസ് മാലിന്യം ഓടയില്‍ ഒഴുക്കുന്നത്. നഗരസഭയുടെ ഓഫീസില്‍ നിന്നു ജീവനക്കാര്‍ ജോലി കഴിഞ്ഞുപോയ ശേഷമാണ് ഹോട്ടലുകളില്‍ നിന്നും മാലിന്യം തുറന്നുവിടുന്നതെന്നും നാട്ടുകാര്‍ പറയുന്നു.
ഓടയില്‍ മാലിന്യം കെട്ടിക്കിടക്കുന്നതിനാല്‍ ദുര്‍ഗന്ധവും കൊതുകുശല്യവും രൂക്ഷമാണ്. സ്കൂളില്‍ പോകുന്ന കുട്ടികളും, ക്ഷേത്ര ദര്‍ശനത്തിനെത്തുന്ന ഭക്തജനങ്ങളും മറ്റും മൂക്കും കണ്ണും പൊത്തിപ്പിടിച്ചു നടക്കേണ്ട സ്ഥിതിയിലാണ്. മലിനജലം ഓടയിലൊഴുക്കിയതിന്റെ പേരില്‍ ചെറുകിട കച്ചവടക്കാരുടെ ലൈസന്‍സ് വരെ റദ്ദാക്കുന്നവര് വലിയ ഹോട്ടലുകളുടെ നിയമലംഘനം കണ്ടില്ലെന്നു നടിക്കുന്നതിന് പിന്നില്‍ അഴിമതിയുണ്ടെന്നും പരിസരവാസികള്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: