മറയൂര്‍: വര്‍ഷങ്ങളായി മറയൂര്‍ മേഖലയില്‍ നിന്നും പടിയിറങ്ങിയ നെല്‍കൃഷി തിരികെ എത്തിച്ച്ഓട്ടോറിക്ഷ ഡ്രൈവര്‍. കഴിഞ്ഞ17 വര്ഷമായിമറയൂര് ടൗണില്‍ ഓട്ടോറിക്ഷ ഓടിച്ച് കഴിഞ്ഞിരുന്ന ദുരൈരാജും കുടുംബവും നടത്തിയഒന്നര ഏക്കര്‍ സ്ഥലത്തെ നെല്‍കൃഷി വിളവെടുപ്പാണ്കഴിഞ്ഞ ദിവസം ആഹ്ലാദപൂര്‍ണ്ണമായി നടന്നത്.
നൂറ് ശതമാനം ജൈവരീതിയിലിറക്കിയ കൃഷിയ്ക്ക് മികച്ച വിളവ് ലഭിച്ചത് വരും നാളുകളില്‍ നെല്‍കൃഷിയിലേയ്ക്ക് കൂടുതല്‍ ആളുകള്‍ എത്തുന്നതിന് പ്രചോദനമാകും.
ആലത്തൂര്‍ മാശിയിലെ കാട് പിടിച്ച് കിടന്ന സ്ഥലത്താണ് കൃഷിയിറക്കിയത്. ആദ്യം കരിമ്പ് കൃഷിയാണ് ആരംഭിക്കാന്‍ ഉദ്ദേശിച്ചിരുന്നതെങ്കിലും പിന്നീട്പണ്ടുകാലത്ത് കണ്ട് പരിചയിച്ച നെല്‍കൃഷി ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. തമിഴ്നാട് കോയമ്പത്തൂരിലെ വ്യാപാരിയില്‍ നിന്ന് ഗോമതി ഇനത്തില്‍പ്പെട്ട വിത്ത് വാങ്ങിയാണ് കൃഷി ഇറക്കിയത്.
മൂന്ന് മാസം മുമ്പ് കൃഷി യിറക്കിയ പാടങ്ങള്നെല്ക്കതിരണിഞ്ഞ് വിളയാന്‍ ആരംഭിച്ചു. കൃഷിപ്പണികള്‍ നടത്തിയിട്ടാണ് ഇപ്പോള്‍ ഓട്ടോറിക്ഷ ഓടിക്കാന്‍ പോകുന്നത്.
നെല്പാടങ്ങളില്കുരങ്ങിന്റെയും കിളിക
ളുടെയും ശല്യം അധികമാണെന്ന്ദുരൈരാജും ഭാര്യയും പറയുന്നു.ഒന്നര ഏക്കര്‍ സ്ഥലത്തെ നെല്‍കൃഷിക്കായി മറയൂര്‍ കൃഷിഭവനില്‍ നിന്ന് പതിനായിരം രൂപ സബ്സിഡി നല്‍കിയിരുന്നു. കൃഷി അസി. ഏയ്ഞ്ചല്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ വിളവെടുപ്പില്പങ്കാളികളായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: