തിരൂര്‍: ആര്‍എസ്എസ് പ്രവര്ത്തകന് വിപിന്റെ കൊലപാതകം നടന്നിട്ട് നാല് മാസമായിട്ടും മുഖ്യ പ്രതികളെ പിടിക്കാന്‍ പോലീസിനായിട്ടില്ല.
പട്ടാപകല്‍ നടുറോഡില്‍ നടന്ന കൊലപാതകത്തിന് സാക്ഷികളുണ്ടായിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാതെ അന്വേഷണ സംഘം ഒളിച്ചു കളിക്കുന്നതായി ആരോപണം ഉണ്ട്.
നിലവില്‍ അറസ്റ്റ് ചെയ്തവരില്‍ കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്ത ചിലര്‍ മാത്രമാണുള്ളത്. മുഖ്യപ്രതികളെ വ്യക്തമായിട്ടും പോലീസ് അറസ്റ്റ് വൈകിപ്പിക്കുന്നതില്‍ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്.
ജില്ലയിലെ ചില മതതീവ്രവാദ സംഘടനകള്‍ നടത്തുന്ന അക്രമങ്ങള്‍ക്കെതിരെ നടപടി വൈകുന്നത് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമാകുന്നു. വിപിന്‍ വധത്തിലെ മുഖ്യപ്രതികളെ രഹസ്യ കേന്ദ്രങ്ങളില്‍ സംരക്ഷിക്കുന്നതില്‍ പോലീസിലെ ചിലര്‍ സഹായിക്കുന്നതില്‍ വ്യാപക പ്രതിഷേധം ഉയന്നു കഴിഞ്ഞു. കൊലപാതകത്തിന് മതതീവ്രവാദ സംഘങ്ങള്‍ക്ക് സാമ്പത്തിക സഹായം ചെയ്ത തിരൂരിലെ വ്യാപാര സ്ഥാപനങ്ങളും, ഗൂഡാലോചന നടന്ന സ്ഥലങ്ങളും അന്വേഷണ സംഘം പരിശോധിച്ചിട്ടില്ല.
അന്വേഷണം ഒച്ചിന്റെ വേഗതയിലാണ് നടക്കുന്നതെന്ന് ബിജെപി ആരോപിച്ചു. മുമ്പ് സമാനമായ രീതിയില്‍ ബിജെപി, ആര് എസ്എസ് പ്രവര്‍ത്തകര്‍ക്കു നേരേ നടന്ന അക്രമങ്ങളില്‍ ഉള്‍പ്പെട്ട പ്രതികളെ അറസ്റ്റ് ചെയ്യാതെ കേസ് ഒതുക്കിത്തീര്‍ത്ത പോലീസ് വിപിന്‍ വധവും ഒതുക്കിത്തീര്‍ക്കാനാണ് ശ്രമിക്കുന്നത്. മുഴുവന്‍ പ്രതികളേയും അറസ്റ്റു ചെയ്തില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്ന് ബിജെപി മണ്ഡലം പ്രസിഡന്റ് കെ. പി. പ്രദീപ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: