കല്ലാച്ചി: ബംഗളൂരുവില്‍ നിന്ന് വരികയായിരുന്ന ടൂറിസ്റ്റ് ബസ് പെരിങ്ങത്തൂരില്‍ പുഴയിലേക്ക് മറിഞ്ഞ് മൂന്ന് പേര് മരിച്ചത് നാടിനെ നടുക്കി. ഇന്നലെ പുലര്‍ച്ചെ 5.40 ഓടെയാണ് പുഴയിലേക്ക് ബസ് മറിഞ്ഞത്. ടൂറിസ്റ്റ് ബസ് പാലത്തിന്റെ കൈവരി തകര്‍ത്താണ് പുഴയിലേക്ക് മറിഞ്ഞത്. ഡ്രൈവര്‍ ഉറങ്ങിയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
ചൊക്ലി മേനപ്രം സ്വദേശികളും ബാംഗ്ലൂരില്‍ ദാസര്ഹളളി ഗോവിന്ദാലയത്തിലെ ചന്ദ്രന്റെ ഭാര്യ പ്രേമലത (56), മകന് പ്രജിത്ത് (32), ബസിലെ ക്ലീനര്‍ കതിരൂര്‍ വേറ്റുമ്മല്‍ ആറാം മൈല്‍ സ്വദേശി ജിത്തു എന്ന ജിതേഷ് (35) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പെട്ട ബസ് ഡ്രൈവര്‍ തലശ്ശേരി കതിരൂര്‍ സ്വദേശി ദേവദാസിനെ പരിക്കുകളോടെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രഭാത സവാരിക്കിറങ്ങിയവരാണ് അപകട വിവരം പുറത്തറിയിച്ചത്.
മണല്‍ തൊഴിലാളികള്‍ ഓടിയെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി. നാദാപുരം, പാനൂര്‍, തലശ്ശേരി എന്നിവിടങ്ങളില്‍ നിന്ന് ഫയര്‍ഫോഴ്സും,നാദാപുരം ,ചൊക്ലി പോലീസും സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്കി.ഫയര്‍ഫോഴ്സ് സ്ഥലത്തെത്തിയെങ്കിലും രക്ഷാ പ്രവര്‍ത്തനത്തിനുളള ഉപകരണങ്ങളില്ലാതെ ബുദ്ധിമുട്ടുകയായിരുന്നു. ബസ് മറിഞ്ഞ് ഒരുമണിക്കൂറിന് ശേഷമാണ് ബസ്സിനുളളില്‍ നിന്ന് പ്രജിത്തിനെ പുറത്തെടുക്കാനായത്. അതിന് ശേഷം പ്രേമലതയെയും ജിതേഷിനെയും പുറത്തെടുത്തു. മരിച്ച മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ തലശ്ശേരി ഗവണ്മെന്റ് ജില്ലാ ആശുപത്രിയില്‍ പോസ്ററ് മോര്‍ട്ടം നടത്തി.വര് അപകട സ്ഥലം സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: