കാഞ്ഞിരപ്പള്ളി: മിനി സിവില്‍ സ്റ്റേഷനു സമീപത്ത് പഞ്ചായത്തിന്റെ സ്ഥലത്ത് വനിതകള്‍ക്ക് കാര്‍ഷിക വിപണനകേന്ദ്രം നടത്താന്‍ നിര്‍മിച്ച 16 കടമുറികള്‍ കരാറെടുത്തവര്‍ക്ക് തുറന്നു നല്കാത്തതിനാല് നശിക്കുന്നു. 2015ല്‍ യുഡിഎഫ് ഭരണസമിതിയുടെ കാലത്താണ് 70 ലക്ഷം രൂപ ചെലവഴിച്ച് ഇരുനില കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഇവിടെ സ്ഥിതിചെയ്തിരുന്ന മത്സ്യ, മാംസച്ചന്ത പൊളിച്ചു നീക്കിയാണ് കെട്ടിടം നിര്‍മിച്ചത്. മുഴുവന്‍ കടമുറികളും നിര്‍മാണം നടക്കുന്ന സമയത്ത് തന്നെ ലേലത്തില്‍ പോയിരുന്നു. റോഡ് കോണ്‍ക്രീറ്റിങ് ഉള്‍പ്പെടെ കടമുറികളുടെ മുഴുവന്‍ നിര്‍മാണവും പൂര്‍ത്തിയാക്കിയെങ്കിലും ഇനിയും വൈദ്യുതി കണക്ഷന് ലഭ്യമാക്കിയിട്ടില്ല. ഇതുമൂലം പഞ്ചായത്തിന് ലഭിക്കുമായിരുന്ന രണ്ടുവര്‍ഷത്തെ വാടകയും നഷ്ടമായി. ആദ്യലേലത്തില്‍ മുറികളുടെ തുക കുറഞ്ഞുപോയെന്നും അതിനാല്‍ റീടെണ്ടര്‍ വിളിച്ചെന്നും പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീര്‍ പറഞ്ഞു. 20ന് ഉച്ചകഴിഞ്ഞ് 2ന് റീ ടെണ്ടര്‍ നടക്കും. വൈദ്യുതി ലഭ്യമാക്കുന്നതിനായുള്ള നടപടികള്‍ പൂര്‍ത്തിയാക്കി. അതിനുശേഷം കടമുറികള്‍ വനിതാ സംരംഭകര്‍ക്ക് നല്‍കുമെന്നും പ്രസിഡന്റ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: