മേപ്പാടി: കതിരണിഞ്ഞ പാടത്തെ കതിരുകള്‍ കൊഴിയുന്ന പ്രതിഭാസം മേപ്പാടിയിലും. നെക്ക് ബ്ലാസ്റ്റ് രോഗബാധയെ തുടര്‍ന്ന് മേപ്പാടി മേഖലയില്‍ നിരവധി നെല്‍കര്‍ഷകര്‍ക്കാണ് നഷ്ടം സംഭവിച്ചിരിക്കുന്നത്. ആഴ്ച്ചകള്‍ക്ക് മുന്‍പ് തൃശ്ശിലേരിയിലെ പത്ത് ഏക്കര്‍ പാടത്ത് ബ്ലാസ്റ്റ് രോഗബാധയെ തുടര്‍ന്ന് നെല്മണികള് കൊഴിഞ്ഞുചാടി കര്‍ഷകര്‍ക്ക് ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചിരുന്നു. ഇവിടെ കൃഷി വകുപ്പ് അധികൃതര്‍ സ്ഥലതെത്തി പരിശോധന നടത്തിയിരുന്നു. സര്‍ക്കാര്‍ നല്കിയ വിത്ത് ഉപയോഗിച്ച് ചെയ്ത നെല്‍കൃഷിക്കാണ് നെക്ക് ബ്ലാസ്റ്റ് രോഗബാധിച്ചത് എന്നത് ജില്ലയിലെ നെല്‍കര്‍ഷകരില്‍ ആശങ്കയുളവാക്കുന്നു.
മേപ്പാടിയില്‍ ഏഴാംചിറ കളത്തിതറ വിശ്വനാഥന്റെ ഒരേക്കര്‍ മുപ്പത് സെന്റ് പാടത്തെ കൃഷിക്ക് രോഗം ബാധിച്ചു. നാല്‍പ്പതിനായിരത്തിലധികം രൂപ മുതല്‍മുടക്കിയാണ് വിശ്വനാഥന് ഇത്തവണ കൃഷിയിറക്കിയത്. എണ്‍പത് ശതമാനത്തിലധികം നെല്‍മണികളും കൊഴിഞ്ഞുചാടി. വാഴക്കണ്ടി പാടശേഖര സമിതിയിലെ ചകിരിപാറ കേശവന്റെ ഒരേക്കര്‍, തുമ്പാനത്ത് ജോസഫിന്റെ ഒരേക്കര്‍, തുമ്പാനത്ത് കുര്യന്റെ(ഡെയ്നി) ഒരേക്കര്‍, പരമ്പരാഗത ഗോത്ര കര്‍ഷകനായ പലായില്‍ നന്ദനന്റെ ഒരേക്കര്‍ തുടങ്ങിയവരുടെയെല്ലാം നെല്‍കൃഷി രോഗബാധയെതുടര്‍ന്ന് നശിച്ചു.
ബത്തേരിയിലെ പഴം-പച്ചക്കറി സ്റ്റാളില്‍നിന്നും വാങ്ങിച്ച വിത്തിനങ്ങളാണ് ഇവര്‍ നെല്‍കൃഷിക്കായി ഉപയോഗിച്ചത്. കര്‍ഷകരെല്ലാംതന്നെ വന്‍ പ്രതീക്ഷയോടെ കടമെടുത്തും മറ്റുമാണ് നെല്‍കൃഷി ഇറക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: