പാനൂര്‍(കണ്ണൂര്‍): പെരിങ്ങത്തൂരില്‍ നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് പുഴയിലേക്ക് മറിഞ്ഞ് ക്ലീനര്‍ അടക്കം മൂന്നുപേര്‍ മരിച്ചു. ചൊക്ലി സ്വദേശികളായ പ്രേമലത(56), മകന് പ്രജിത്ത്(32), ബസ് ക്ലീനര്‍ കതിരൂര്‍ സ്വദേശി ജിതേഷ്(38)എന്നിവരാണ് മരിച്ചത്.
ഇന്നലെ രാവിലെ ആറോടെയായിരുന്നു അപകടം. ബെംഗളൂരുവില്‍ നിന്നും പാനൂര്‍ വഴി നാദാപുരത്തിന് പോകുന്ന ലാമ ടൂറിസ്റ്റ് ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ഓട്ടം കഴിഞ്ഞ് ചൊക്ലിയില്‍ നിര്‍ത്തിയിടാന്‍ പോകുന്ന ബസ്സില്‍ പാനൂരില്‍ ഇറങ്ങാതെ പ്രേമലതയും മകന് പ്രജിത്തും യാത്ര തുടരുകയായിരുന്നു. എതിരെ വന്ന വാഹനത്തെ മറികടക്കുമ്പോള്‍ നിയന്ത്രണം വിട്ട ബസ് കൈവരി തകര്‍ത്ത് പുഴയിലേക്ക് മറിയുകയായിരുന്നു.
ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി. െ്രെഡവര്‍ കതിരൂര്‍ സ്വദേശി ദേവദാസ് നീന്തി കരയ്ക്കെത്തി. അവശനിലയിലായ ഇയാളെ തലശ്ശേരി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജിതേഷിനെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമദ്ധ്യേ മരണം സംഭവിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: